പരീക്ഷ കേന്ദ്രം കോട്ടയം: മാർച്ച് രണ്ടിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ/ ബി.കോം (2020 അഡ്മിഷൻ - പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷ കേന്ദ്രങ്ങൾ സംബന്ധിച്ച വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. രജിസ്‌ട്രേഷൻ സംബന്ധിച്ച മറ്റു വിവരങ്ങൾക്ക് ടാബുലേഷൻ സെക്ഷനുകളുമായി ബന്ധപ്പെടുക. ഫോൺ: ബി.കോം -0481-2733690, 0481-2733605, ബി.എ - 0481-2733555 പരീക്ഷഫലം 2021 ആഗസ്റ്റിൽ നടന്ന ആറാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം -എൽഎൽ.ബി (ഓണേഴ്‌സ്) (2017 അഡ്മിഷൻ - റെഗുലർ, 2013-2014, 2015-2016 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മാർച്ച് 14നകം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കണം. 2021 ആഗസ്റ്റിൽ നടന്ന ആറാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ -എൽഎൽ.ബി (2015, 2012-2014, 2011 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മാർച്ച് 14നകം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കണം. 2021 ആഗസ്റ്റിൽ നടന്ന ആറാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ -എൽഎൽ.ബി (2017 അഡ്മിഷൻ - റെഗുലർ, 2013-2016 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ ഫീസടച്ച് മാർച്ച് 14നകം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കണം. 2021 ഫെബ്രുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.ബി.എ (2000-2008 അഡ്മിഷൻ - സ്‌പെഷൽ മേഴ്‌സി ചാൻസ് / അദാലത് സ്‌പെഷൽ മേഴ്‌സി ചാൻസ് -2018) പരീക്ഷഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് 14നകം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കണം. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ - (www.mgu.ac.in). 2021 ജനുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ ഐ.എം.സി.എ (2019 അഡ്മിഷൻ - റെഗുലർ / 2017, 2018 അഡ്മിഷൻ -സപ്ലിമെന്ററി), ഡി.ഡി.എം.സി.എ (2014-2016 അഡമിഷൻ - സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് 11നകം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിച്ചിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.