മൂവാറ്റുപുഴ: നഗരസഭ ഓഫിസിൽ കോൺഗ്രസ് വനിത കൗൺസിലർമാർ തമ്മിലുണ്ടായ അക്രമസംഭവത്തിൽ വൈസ് ചെയർപേഴ്സൻ അടക്കം രണ്ടു കൗൺസിലർമാർക്ക് ജാമ്യം ലഭിച്ചു. വൈസ് ചെയർപേഴ്സൻ സിനി ബിജു, കൗൺസിലർ ജോയ്സ് മേരി ആന്റണി എന്നിവർക്കാണ് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ നാലിന് കോൺഗ്രസ് കൗൺസിലർമാരായ സിനിബിജുവും ജോയ്സ് മേരി ആന്റണിയും മറ്റൊരു കോൺഗ്രസ് കൗൺസിലറായ പ്രമീള ഗിരീഷ് കുമാറും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. പ്രമീള ഗിരീഷ് കുമാറിന്‍റെ പരാതിയിൽ സിനിക്കും ജോയ്സിനും എതിരെ വധശ്രമത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തു. തുടർന്ന് ഇരുവരും മുൻകൂർ ജാമ്യത്തിന് എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു. തുടർന്നാണ് ഇവർ ഹൈകോടതിയിൽനിന്ന് ബുധനാഴ്ച ജാമ്യം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.