കൊച്ചി: ദേവാലയ സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കപ്പെടുന്ന വ്യക്തികള്‍ക്കേ സ്വര്‍ഗപ്രാപ്തി ലഭിക്കൂ എന്ന ധാരണയില്‍നിന്ന് ക്രൈസ്തവ സമൂഹത്തെ പുറത്തുകൊണ്ടുവരാനും കൂദാശകളെ ദുരുപയോഗം ചെയ്ത് വിശ്വാസികളെ ചൂഷണം ചെയ്യുന്ന പൗരോഹിത്യത്തിനെതിരെ താക്കീത് നൽകാനും ലക്ഷ്യമിട്ട് തങ്ങളുടെ മൃതദേഹം പള്ളി സെമിത്തേരികളില്‍ സംസ്കരിക്കില്ലെന്ന് ജോയന്‍റ് ക്രിസ്ത്യന്‍ കൗണ്‍സിൽ നേതൃത്വത്തില്‍ ഞായറാഴ്ച കൂട്ടപ്രതിജ്ഞ നടത്തും. ജീവിതകാലത്ത് ഓരോ വ്യക്തികളും ചെയ്തിട്ടുള്ള നന്മ-തിന്മകളെ ആസ്പദമാക്കിയാണ് സ്വര്‍ഗ-നരകങ്ങള്‍ തീരുമാനിക്കപ്പെടുകയെന്ന് ബൈബിള്‍തന്നെ വ്യക്തമാക്കിയിട്ടും പൗരോഹിത്യത്തിന്‍റെ അപ്രമാദിത്വമില്ലാത്ത സത്യവിരുദ്ധ പ്രചാരണം നടത്തുന്നത് തുറന്നുകാണിക്കാൻ കാമ്പയിൻ നടത്തുമെന്നും ജോയന്‍റ് ക്രിസ്ത്യന്‍ കൗണ്‍സിൽ വ്യക്തമാക്കി. വിദ്യാർഥികള്‍ക്ക് പഠനാവശ്യങ്ങള്‍ക്കായി മൃതദേഹം വിട്ടുനല്‍കുക, മരണാനന്തരം അവയവദാനം നടത്തുക എന്നീകാര്യങ്ങളിലും വിശ്വാസികള്‍ തീരുമാനമെടുക്കും. ഇതിനായുള്ള ഫോറങ്ങള്‍ സമ്മേളന സ്ഥലത്ത് വിതരണം ചെയ്യും. വൈകീട്ട് നാലിന് ഹൈകോടതി ജങ്ഷനില്‍ നടക്കുന്ന പരിപാടിയില്‍ പ്രസിഡന്‍റ് ഫെലിക്സ് ജെ. പുല്ലൂടന്‍ അധ്യക്ഷത വഹിക്കും. അഡ്വ. ഇന്ദുലേഖ ജോസഫ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.