കിഴക്കമ്പലം: . പഴങ്ങനാട് ജെമ്മിണിഞാലില്‍ ക്ഷേത്രത്തിൻെറ റോഡിനോട് ചേര്‍ന്നുള്ള ഭണ്ഡാരമാണ് കുത്തിപ്പൊളിച്ചത്. വ്യാഴാഴ്ച വൈകീട്ട് 4.30 ഓടെ സ്ഥലത്തെത്തിയ ക്ഷേത്രഭാരവാഹിയാണ് കണ്ടത്. തടിയിട്ടപറമ്പ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മലയാളമാസം ആദ്യചൊവ്വാഴ്ചയും അവസാനത്തെ ചൊവ്വാഴ്ചയുമാണ് ക്ഷേത്രത്തില്‍ പൂജ നടക്കാറുള്ളു. അതിനാല്‍ എപ്പോഴും ക്ഷേത്രത്തില്‍ ആളുകള്‍ വരാറില്ല. ബുധനാഴ്ച അർധരാത്രി ക്ഷേത്രത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വർക്ഷോപ്പിലെ അന്തര്‍സംസ്ഥാന തൊഴിലാളിയോട് ഫോണ്‍ ചെയ്ത്‌കൊണ്ടിരിക്കെ പരിചയമില്ലാത്ത ഒരാളെത്തി എന്തിനാണ് പുറത്ത് നില്‍ക്കുന്നതെന്നും റൂമില്‍ കയറി വാതിലടച്ച് കിടക്കാന്‍ പറഞ്ഞതായും പറയുന്നു. കഴിഞ്ഞ ഞായറാഴ്ച ഭണ്ഡാരം തുറന്നതിനാൽ കൂടുതൽ പൈസ നഷ്ടപ്പെടാൻ സാധ്യതയില്ലെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. പടം. പഴങ്ങനാട് ജെമ്മിണിഞാലില്‍ ശ്രീ ഭദ്രകാളിക്ഷേത്രത്തിൻെറ ഭണ്ഡാരം കുത്തിത്തുറന്ന നിലയില്‍ (ea+em palli 3 must)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.