കൊച്ചി: സ്കൂൾ പാചകത്തൊഴിലാളികളെ കണ്ടിജൻസി ജീവനക്കാരായി അംഗീകരിക്കണമെന്ന് സ്കൂൾ പാചകത്തൊഴിലാളി (എച്ച്.എം.എസ്) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. അർഹതപ്പെട്ട ഒരുരൂപയുടെ ആനുകൂല്യം ലഭിക്കണമെങ്കിൽ പോലും സെക്രട്ടേറിയറ്റിനും പാർലമെന്‍റിനും മുന്നിൽ നിരന്തരം സമരം ചെയ്യേണ്ട ഗതികേടിലാണ് തൊഴിലാളികളെന്നും അവർ പറഞ്ഞു. എറണാകുളത്ത് അധ്യാപകഭവൻ ഓഡിറ്റോറിയത്തിൽ നടന്ന സംസ്ഥാന സമ്മേളനം എച്ച്.എം.എസ് ദേശീയ സെക്രട്ടറി തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ലേബർ കോൺഫറൻസ് അംഗീകരിച്ച മിനിമം വേതനമങ്കിലും ജീവനക്കാർക്ക് ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ മുൻകൈ എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് എസ്. ശകുന്തള അധ്യക്ഷത വഹിച്ചു. എച്ച്.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു, ഗ്രോ വാസു, പ്രഫ. കുസുമം ജോസഫ്, ഇ.കെ. ശ്രീനിവാസൻ, തേറമ്പിൽ ശ്രീധരൻ, ജി. ഷാനവാസ്, മലയിൻകീഴ് ശശികുമാർ, ടി.കെ. ബാലഗോപാലൻ, ഒ. പത്മനാഭൻ, എ.ജി. മുകേഷ് എന്നിവർ സംസാരിച്ചു. ഫോട്ടോ ER HMS സ്കൂൾ പാചകത്തൊഴിലാളി സംഘടന സംസ്ഥാന സമ്മേളനം എച്ച്.എം.എസ് അഖിലേന്ത്യ സെക്രട്ടറി തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.