ആലപ്പുഴ: കോവിഡ് പ്രതിസന്ധികൾക്കിടയിലും ആലപ്പുഴയിലെ ലോകമേ തറവാട് കലാപ്രദർശന വേദി തുറക്കുന്നത് വിനോദസഞ്ചാര മേഖലക്ക് പുത്തനുണർവ് നൽകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കലാപ്രദർശനത്തിെൻറ ഉദ്ഘാടനം ആലപ്പുഴ പോർട്ട് മ്യൂസിയം വേദിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ആലപ്പുഴ പൈതൃക ടൂറിസം പദ്ധതി എത്രയും വേഗം പൂർത്തീകരിക്കാനുള്ള ഇടപെടലുണ്ടാവും. ആലപ്പുഴയെ കേരളത്തിെൻ ടൂറിസം മേഖലയുടെ കപ്പിത്താനായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. അഡ്വ: എ.എം ആരിഫ് എം.പി. അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി, ബോസ് കൃഷ്ണമാചാരി, ജില്ല പഞ്ചായത്ത്അംഗം ആർ. റിയാസ് എന്നിവർ പങ്കെടുത്തു.
അഞ്ചു വേദികളിലായി ഒരു ലക്ഷം ചതുരശ്ര അടിയിൽ 267 കലാകാരന്മാരുടെ 3000 കലാസൃഷ്ടികളാണ് ലോകമേ തറവാട് കലാപ്രദർശനത്തിലുള്ളത്. രാവിലെ 10 മുതൽ വൈകീട്ട് ആറുവരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രദർശന വേദികളിലേക്കുള്ള പ്രവേശനം. ശനി, ഞായർ ദിവസങ്ങളിൽ പ്രവേശനം സൗജന്യമാണ്. തിങ്കൾ മുതൽ 20 രൂപ ടിക്കറ്റിൽ പ്രദർശനം കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.