35 പേര്‍ക്ക് കോവിഡ്

ആലപ്പുഴ: ജില്ലയില്‍ 35 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 33 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 101 പേര്‍ രോഗമുക്തരായി. നിലവില്‍ 263 പേര്‍ ചികിത്സയില്‍ കഴിയുന്നു. ------ വായന മത്സര വിജയികള്‍ ആലപ്പുഴ: ജില്ല ലൈബ്രറി കൗണ്‍സില്‍ പുന്നപ്ര ജെ.ബി സ്‌കൂളില്‍ സംഘടിപ്പിച്ച ജില്ലതല വായന മത്സരത്തില്‍ പൊതുജനങ്ങളുടെ വിഭാഗത്തില്‍ കെ. രാജന്‍ ഒന്നാംസ്ഥാനം നേടി. ആര്‍. സേതുനാഥ്, എം.ഡി. സുഭാഷ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്തിന് അര്‍ഹരായി. യു.പി വിഭാഗത്തില്‍ സരിഗ സതീഷ്, അഭീഷ്ട, എസ്. അഥീന എന്നിവരും വനിതവിഭാഗത്തില്‍ ടെസി ജോസ് ശ്രീലക്ഷ്മി, പി.സി. ചന്ദ്രികാകുമാരി എന്നിവരും ആദ്യ മൂന്ന് സ്ഥാനം നേടി. വിജയികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും നല്‍കുമെന്ന് ലൈബ്രറി കൗണ്‍സില്‍ ജില്ല പ്രസിഡന്‍റ് അലിയാര്‍ എം. മാക്കിയിലും സെക്രട്ടറി ടി. തിലകരാജും അറിയിച്ചു. സ്വകാര്യ ബസ് സമരത്തില്‍ പങ്കെടുക്കും - കെ.ബി.ടി.എ ജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൂടുതൽ യാത്രാസൗകര്യം ഒരുക്കുന്ന സ്വകാര്യബസ് മേഖലയെ തകര്‍ക്കാൻ നീക്കം ആലപ്പുഴ: ഈമാസം 24 മുതല്‍ അനിശ്ചിതകാലത്തേക്ക് പ്രഖ്യാപിച്ച സ്വകാര്യ ബസ് സമരത്തില്‍ പങ്കെടുക്കുമെന്ന് കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (കെ.ബി.ടി.എ) ജില്ല പ്രസിഡന്‍റ് പി.ജെ. കുര്യനും സെക്രട്ടറി എസ്.എം. നാസറും അറിയിച്ചു. ബസ് നിരക്കും വിദ്യാര്‍ഥി കണ്‍സെഷന്‍ നിരക്കും വര്‍ധിപ്പിക്കാം, നികുതി കുറച്ച് തരാം, ഡീസലിന് സബ്‌സിഡി ആലോചിക്കാം തുടങ്ങിയ വാഗ്ദാനങ്ങള്‍ നാലുമാസമായി ആവർത്തിക്കുക മാത്രമാണ് സർക്കാർ. വാഗ്ദാനങ്ങൾ പാലിക്കാതെ സ്വകാര്യ ബസ് മേഖലയെ കബളിപ്പിച്ച് മേനി നടിക്കുകയാണ്. ഇന്നത്തെ നിലയില്‍ സര്‍വിസ് തുടരുന്നത് നഷ്ടമാണെന്ന് സര്‍ക്കാറിന് ബോധ്യമുള്ളതുകൊണ്ടാണ് നഷ്ടം നികത്താന്‍ കെ.എസ്.ആര്‍.ടി.സിക്ക് 1000 കോടി അനുവദിച്ചത്. എന്നാൽ, കൂടുതല്‍ ജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും യാത്രാസൗകര്യം ഒരുക്കുന്ന സ്വകാര്യബസ് മേഖലക്ക് ഒരു ആനുകൂല്യവും നല്‍കാതെ തകര്‍ക്കാനുള്ള നയങ്ങളാണ് സര്‍ക്കാര്‍ തുടരുന്നത്. ഇതില്‍ ഏറെ ദുരൂഹതയുണ്ടെന്നും അതിനെതിരെ കൂടിയാണ് സമരമെന്നും അവര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.