ചാരുംമൂട്: ഗൃഹനാഥന്റെ മൃതദേഹവുമായി വന്ന ആംബുലൻസിനെ അനുഗമിച്ച ബന്ധുക്കൾ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചുകയറി ട്രാൻസ്ഫോർമറിന്റെ സംരക്ഷണ വേലി തകർന്നു. പെട്ടെന്ന് കാറ് നിന്നതിനാൽ ഒഴിവായത് വൻ അപകടം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ച കൊട്ടാരക്കര പുത്തൂർ ചെറുവള്ളിൽ വീട്ടിൽ മോഹനൻനായരുടെ മൃതദേഹത്തെ അനുഗമിച്ചാണ് ബന്ധുക്കൾ വന്നത്. ആംബുലൻസിന് പിന്നാലെ ഭാര്യ രാധാമണി (65) ബന്ധുക്കളായ രേഖ (37) സുനീഷ് (38) എന്നിവർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. സുനീഷാണ് വാഹനം ഓടിച്ചിരുന്നത്. ഇവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കൊല്ലം-തേനി ദേശീയ പാതയിൽ താമരക്കുളം നെടിയാണിക്കൽ ക്ഷേത്രത്തിന് സമീപത്തെ വളവിൽ വെച്ച് തിങ്കളാഴ്ച പുലർച്ച അഞ്ചരയോടെയായിരുന്നു അപകടം. ഫോട്ടോ: കാർ ഇടിച്ചുകയറി ട്രാൻസ്ഫോർമറിന്റെ സംരക്ഷണ വേലി തകർത്ത നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.