ചെങ്ങന്നൂർ: മന്ത്രി സജി ചെറിയാന്‍റെ നിർദേശപ്രകാരം കെ.എസ്. ടി.പി ഓടകൾ അടിയന്തരമായി ശുചീകരിച്ചു. വേനൽ മഴയിൽ വെള്ളക്കെട്ട് പതിവായതോടെയാണ് ടൗണിലെ ഓടകൾ നവീകരിക്കാൻ മന്ത്രി നിർദേശിച്ചത്. മന്ത്രിയുടെ നിർദേശപ്രകാരം കെ.എസ്.ടി.പി ഉദ്യോഗസ്ഥർ ഞായറാഴ്‌ച ബഥേൽ, നന്ദാവനം ജങ്ഷനുകളിൽ ഡ്രെയിനേജുകളുടെ വ്യാപ്തി വർധിപ്പിച്ചു. എന്നാൽ, നഗരസഭ ഓടകളിലെ മാലിന്യം പൂർണമായി നീക്കം ചെയ്തെങ്കിൽ മാത്രമേ വെള്ളക്കെട്ട് പൂർണമായി ഒഴിവാക്കാൻ കഴിയൂ എന്ന് കെ.എസ്.ടി.പി അറിയിച്ചു. അതേസമയം, നഗരസഭയുടെ അനാസ്ഥ മൂലം നഗരത്തിലുണ്ടാകുന്ന വെള്ളക്കെട്ടിന്, സമൂഹ മാധ്യമങ്ങളിലടക്കം മന്ത്രി സജി ചെറിയാനെ കുറ്റപ്പെടുത്തുന്നതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് സി.പി.എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി ആരോപിച്ചു. വെള്ളക്കെട്ട് പരിഹരിക്കാൻ നഗരസഭ നേതൃത്വം അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരം ആരംഭിക്കുമെന്ന് ഏരിയ സെക്രട്ടറി എം. ശശികുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.