മത്സ്യലഭ്യത കുറഞ്ഞു, മത്സ്യമേഖല പ്രതിസന്ധിയിൽ

തുറവൂർ: മത്സ്യലഭ്യത കുറഞ്ഞതോടെ മത്സ്യബന്ധന മേഖലയിൽ പ്രതിസന്ധി രൂക്ഷമായി. വള്ളങ്ങളും ബോട്ടുകളും കടലിൽ പോകുന്നതും കുറയുകയാണ്. ബോട്ടുകൾക്ക് ഇന്ധനം വാങ്ങാൻ കഴിയുന്ന രീതിയിൽ പോലും മത്സ്യം ലഭിക്കുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ചെറുവള്ളങ്ങളിൽ പിടിച്ചു കൊണ്ടുവരുന്ന മത്സ്യങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത്. തീരദേശ മേഖലയിലെ വ്യാപാര സ്ഥാപനങ്ങളും മത്സ്യ അനുബന്ധ തൊഴിലാളികളും വൻ പ്രതിസന്ധിയാണ് നേരിടുന്നത്. മത്സ്യസംസ്കരണ മേഖലയും ഏറക്കുറെ സ്തംഭനാവസ്ഥയിലാണ്. കേരള തീരത്ത് മത്സ്യലഭ്യത കുറഞ്ഞതിനെ തുടർന്ന് ആന്ധ്ര പ്രദേശ്, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നാണ് സംസ്കരണ കേന്ദ്രങ്ങളിൽ മത്സ്യം എത്തിയിരുന്നത്. എന്നാൽ, പുറം മത്സ്യങ്ങളുടെ വരവും കുറയുകയാണ്. ഉൾനാടൻ മത്സ്യമേഖലയും രൂക്ഷമായ പ്രതിസന്ധിയിലാണ്. പടം : മത്സ്യബന്ധനത്തിന് പോകാനാകാതെ കരയിൽ കയറ്റി വെച്ചിരിക്കുന്ന വള്ളങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.