കായംകുളം: സർക്കാർ ഓഫിസുകളുടെ സംഗമസ്ഥാനമായ സിവിൽ സ്റ്റേഷൻ വളപ്പ് മാലിന്യകേന്ദ്രമായി. മാലിന്യസംസ്കരണത്തിന് സംവിധാനമില്ലാത്തതാണ് വളപ്പ് മാലിന്യക്കൂമ്പാരമാകാൻ കാരണം. പ്ലാസ്റ്റിക് മാലിന്യം ഇടക്കിടെ കത്തിക്കുന്നത് പാരിസ്ഥിതിക പ്രശ്നത്തിന് കാരണമാകുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ജോയന്‍റ് ആർ.ടി ഓഫിസ്, കയർ പ്രോജക്ട് ഓഫിസ്, കൃഷി ഓഫിസ്, ഓണാട്ടുകര വികസന ഏജൻസി, ലേബർ ഓഫിസ്, മുൻസിഫ് കോടതി തുടങ്ങിയവയാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ എത്തുന്നവരും ഉദ്യോഗസ്ഥരും വലിച്ചെറിയുന്ന മാലിന്യമാണ് പാർക്കിങ് കേന്ദ്രത്തോട് ചേർന്നുകിടക്കുന്നത്. മഴ പെയ്തതോടെ ഭക്ഷണാവശിഷ്ടങ്ങൾ അടക്കം ചീഞ്ഞ് ദുർഗന്ധം വമിക്കുന്ന സ്ഥിതിയായി. സിവിൽ സ്റ്റേഷനിൽ മാലിന്യസംസ്കരണത്തിന് ശാസ്ത്രീയ സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം. ചിത്രം: APLKY1CIVIL കായംകുളം മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ കുന്നുകൂടിയ മാലിന്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.