ചാരുംമൂട്: താമരക്കുളം പഞ്ചായത്തിൽ . ചത്തിയറ ക്ഷേത്രത്തിനുസമീപത്തെ പുരയിടത്തിൽനിന്ന് മണ്ണെടുക്കാനുള്ള ശ്രമമാണ് നടന്നത്. രണ്ട് എക്സ്കവറ്റർ ഇരുപതിലധികം ടിപ്പറുകളുമായാണ് മണ്ണെടുക്കാനെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. നൂറനാട് പൊലീസ് സ്ഥലത്തെത്തി വാഹനങ്ങൾ തിരിച്ചയച്ചതോടെയാണ് നാട്ടുകാർ പിരിഞ്ഞുപോയത്. രൂക്ഷ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണിത്. ഒരേക്കർ വസ്തുവിൽ വീട് വെക്കുന്ന ആവശ്യത്തിന് ഒരുവർഷം മുമ്പ് കോടതി ഉത്തരവും പഞ്ചായത്ത് പെർമിറ്റുമായി വന്ന് വില്ലേജ് അധികൃതർ വീടിന് അളന്നു നൽകിയിരുന്നു. എന്നാൽ, ഇതിൽ കൂടുതൽ സ്ഥലത്തുനിന്ന് മണ്ണെടുത്തിരുന്നതായി നാട്ടുകാർ പറഞ്ഞു. അന്ന് നാട്ടുകാർ പ്രതിഷേധവുമായെത്തിയതോടെ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നൽകുകയും മണ്ണെടുപ്പ് നിർത്തിവെക്കുകയും ചെയ്തിരുന്ന സ്ഥലത്താണ് കഴിഞ്ഞ ദിവസം വീണ്ടും പ്രവൃത്തി നടത്താൻ ശ്രമിച്ചത്. ഫോട്ടോ: ചത്തിയറയിൽ മണ്ണെടുത്തുകൊണ്ടിരുന്ന സ്ഥലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.