അമ്പലപ്പുഴ: ബസ് സ്റ്റോപ്പിൽ നിർത്തിയിരുന്ന സ്വകാര്യബസിൽ കാറിടിച്ച് നാലുപേർക്ക് പരിക്ക്. കാറിലുണ്ടായിരുന്ന തുറവൂർ പറയകാട് പാണ്ഡ്യം പറമ്പിൽ ജോജി (46), മാതാവ് മേരി (76), ഭാര്യ മേരി മാർഗരറ്റ് (42), സഹോദരി ലൈജ (50) എന്നിവർക്കാണ് പരിക്കേറ്റത്. ദേശീയപാതയിൽ കുറവൻതോട് ജങ്ഷനില്‍ വെള്ളിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. മേരിയെ പരിശോധനക്ക് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അപകടം. ആലപ്പുഴയിലേക്ക് പോയ സ്വകാര്യബസ് ജങ്ഷനിൽ നിർത്തി യാത്രക്കാരെ കയറ്റുന്നതിനിടെ തെക്കോട്ട് പോയ കാർ നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിൻെറ മുൻഭാഗം പൂർണമായി തകർന്നു. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുന്നപ്ര പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. (ചിത്രം....സ്വകാര്യബസില്‍ കാറിടിച്ച നിലയില്‍)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.