ആറാട്ടുപുഴ: വലിയഴീക്കൽ പാലത്തിന്‍റെ ഉദ്ഘാടനത്തിന് തൊട്ടുപിറകെ കെ.എസ്.ആർ.ടി.സി സർവിസുകൾ ഓടിത്തുടങ്ങി. ഹരിപ്പാട് ഡിപ്പോയിലെ ബസാണ് നിറയെ യാത്രക്കാരുമായി വലിയഴീക്കൽനിന്ന് കരുനാഗപ്പള്ളിയിലേക്ക് പാലം കടന്ന് ആദ്യ സർവിസ് നടത്തിയത്. പിന്നാലെ അഴീക്കൽനിന്ന് കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്നുള്ള ആദ്യ ഓർഡിനറി ബസ് തോട്ടപ്പള്ളിയിലേക്ക് സർവിസ് നടത്തി. കരുനാഗപ്പള്ളി എം.എൽ.എ സി.ആർ. മഹേഷ് തോട്ടപ്പള്ളി സർവിസ് ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് ഡിപ്പോയിൽനിന്ന് നാലും കരുനാഗപ്പള്ളി ഡിപ്പോയിൽനിന്ന് ആറും സർവിസുകളാണ് അനുവദിച്ചത്. അര മണിക്കൂർ ഇടവിട്ട സമയങ്ങളിൽ രാവിലെ അഞ്ച് മുതൽ രാത്രി 10 വരെ തോട്ടപ്പള്ളി -കരുനാഗപ്പള്ളി റൂട്ടിൽ സർവിസ് നടത്തുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. വരും ദിവസങ്ങളിൽ മാത്രമേ സമയക്രമത്തിൽ തീരുമാനമാകൂവെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.