ആലപ്പുഴ: കോവിഡ് വ്യാപനതോത് കുറഞ്ഞതോടെ സ്കൂളുകളിൽ വിദ്യാർഥികളുടെ ഹാജർനില ഉയർന്നു. ഇനി പരീക്ഷ ഒരുക്കത്തിലേക്ക്. പ്രീപ്രൈമറി മുതൽ എസ്.എസ്.എൽ.സിവരെ കുട്ടികളുടെ ഹാജർനില 79 ശതമാനമാണ്. പത്താം ക്ലാസിലെ മാത്രം കണക്കെടുത്താൽ 85 ശതമാനം വരും. ജില്ലയിലെ 15 വയസ്സിന് മുകളിലുള്ള 98 ശതമാനം കുട്ടികൾക്കും വാക്സിൻ നൽകി. പത്താംതരം പരീക്ഷയുടെ സുഗമമായ നടത്തിപ്പും കുട്ടികൾക്ക് മെച്ചപ്പെട്ട വിജയം ഇക്കുറിയും ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. പ്രഥമ അധ്യാപകരുടെ യോഗം ചേർന്നാണ് പ്രവർത്തനം ഏകോപിക്കുന്നത്. കോവിഡ് വ്യാപനം പരീക്ഷ നടത്തിപ്പിനെയും കുട്ടികളെയും ബാധിക്കാതിരിക്കാനുള്ള മാർഗനിർദേശങ്ങൾ നൽകുന്നതിനൊപ്പം രക്ഷിതാക്കളുടെ ആശങ്കയും അകറ്റും. മാർച്ചിൽ എസ്.എസ്.എൽ.സി മാതൃക പരീക്ഷകളാണ് പ്രധാനം. കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി അധികപഠന പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. മലയാളം, ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഗണിതം, ഇംഗ്ലീഷ് സാമൂഹിക ശാസ്ത്രം, അറബി, സംസ്‌കൃതം വിഷയങ്ങളുടെ റിവിഷനുകൾ പൂർത്തിയാക്കി. റിവിഷൻ ടെസ്റ്റുകൾ ആരംഭിച്ചു. കുട്ടികൾക്ക് എ പ്ലസ്, എ ഗ്രേഡ് നേടാൻ പ്രാപ്തരാക്കാൻ ജില്ലയിൽ റിസോഴ്സ് ഗ്രൂപ് പ്രവർത്തനവും ആരംഭിച്ചു. ജില്ല വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി 'നിറകതിർ' പഠനസഹായിയും പുറത്തിറക്കി. കുട്ടികൾക്കും രക്ഷിതാക്കൾക്കും ജില്ല പഞ്ചായത്ത് സഹായത്തോടെ കൗൺസലിങ്ങും നൽകുന്നുണ്ട്. ക്ലാസുകൾ മുഴുവൻ സമയത്തിലേക്ക് വഴിമാറിയിട്ട് ഒരാഴ്ച പിന്നിടുകയാണ്. കോവിഡ് വ്യാപനത്തിൽ പൂർണമായും അടച്ച സ്‌കൂളുകൾ കഴിഞ്ഞ നവംബർ ഒന്നിനാണ് തുറന്നത്. മൂന്നാം തരംഗത്തിൽ വ്യാപനം രൂക്ഷമായതോടെ ജനുവരി 21ന് ഒന്നുമുതൽ ഒമ്പത് വരെയുള്ളവർ നേരിട്ട് സ്കൂളുകളിൽ വന്നിരുന്നില്ല. എന്നാൽ, 10,11,12 ക്ലാസുകളിലെ കുട്ടികൾക്ക് ഓഫ്ലൈൻ പഠനം മുടക്കമില്ലാതെ നടന്നു. കോവിഡ് വ്യാപനം കുറഞ്ഞതോടെ കഴിഞ്ഞ 21 മുതലാണ് ക്ലാസുകൾ പൂർണതോതിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.