അമ്പലപ്പുഴ: പൊലീസ് യൂണിഫോമെന്ന് തോന്നിപ്പിക്കുന്ന കാക്കി നിറത്തിലുള്ള യൂണിഫോം ദുരുപയോഗം ചെയ്യരുതെന്ന ഡി.ജി.പിയുടെ ഉത്തരവ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടപ്പാക്കുന്നില്ല. സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങളുടെ സെക്യൂരിറ്റി ജീവനക്കാരടക്കം നിരവധി പേർ പൊലീസ് യൂണിഫോമിന് സമാനമായ വേഷം ധരിക്കുന്നത് വ്യാപകമായതോടെയാണ് ഡി.ജി.പി ഉത്തരവിറക്കിയത്. ഏതാനും വർഷം മുമ്പുവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരുടെ യൂണിഫോമിന്‍റെ നിറം നീലയായിരുന്നു. പിന്നീട് ഇവരുടെ ആവശ്യത്തെ തുടർന്നാണ് കാക്കി നിറമാക്കിയത്. കാക്കിയിട്ട സെക്യൂരിറ്റി ജീവനക്കാർ ഇപ്പോൾ അക്രമവും തുടങ്ങി. ഇതിന്‍റെ തെളിവാണ് ഏതാനും ദിവസം മുമ്പ് ആശുപത്രിയിൽവെച്ച് ഒരു പെൺകുട്ടിയെ രണ്ട് വനിത സെക്യൂരിറ്റികൾ മർദിച്ച സംഭവം. ഭൂരിഭാഗം സെക്യൂരിറ്റി ജീവനക്കാരും ആശുപത്രിയിൽ എത്തുന്നവരോട് മനുഷ്യത്വരഹിതമായാണ് പെരുമാറുന്നതെന്ന പരാതിയുമുണ്ട്. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരുടെ കാക്കി യൂണിഫോം മാറ്റണമെന്ന് ആവശ്യപ്പെട്ട് പലതവണ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.