മാന്നാർ: കമ്പിവേലി കെട്ടിയുണ്ടാക്കിയ കോഴിക്കൂട്ടിനുള്ളിൽനിന്ന് ഉടുമ്പിനെ പിടികൂടി. മാന്നാർ പാവുക്കര കരയോഗം യു.പി സ്‌കൂളിനു സമീപം നെടിയത്ത് കിഴക്കേതിൽ ഷിജാർ നസീറിന്റെ വീട്ടിലെ കോഴിക്കൂട്ടിൽനിന്നാണ് അഞ്ചടി നീളമുള്ള ഉടുമ്പ് പിടിയിലായത്. ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഡ്യൂട്ടി മാനേജറായി ജോലി ചെയ്യുന്ന ഷിജാർ വ്യാഴാഴ്ച ഉച്ചക്ക് വീട്ടിലെത്തിയ നേരത്ത് കോഴിക്കൂട്ടിനുള്ളിൽ ബഹളം കേട്ട് നോക്കിയപ്പോഴാണ് ഉടുമ്പിനെ കണ്ടത്. വാതിലടച്ചതോടെ ഉടുമ്പ് അകത്തായി. സ്ഥിരമായി കോഴിമുട്ട കാണാതെ പോയിരുന്നെങ്കിലും ഉടുമ്പാണ് കള്ളനെന്ന് വീട്ടുകാർ അറിഞ്ഞിരുന്നില്ല. അയൽവാസി മിഹ്റാജ് വനം വകുപ്പിനെ വിവരം അറിയിച്ചതോടെ റാന്നിയിൽനിന്ന് ഫോറസ്റ്റ് റാപിഡ് റെസ്പോൺസ് ടീമെത്തി കോഴിക്കൂട്ടിനുള്ളിൽ കയറി ഉടുമ്പിനെ ചാക്കിലാക്കി. ബീറ്റ് ഫോറസ്റ്റ്ഓഫിസർമാരായ അജയകുമാർ, നിധിൻ, ഫിറോസ്ഖാൻ എന്നിവരടങ്ങുന്ന സംഘമാണ് എത്തിയത്. വനത്തിനുള്ളിൽവിടുമെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.