വഴിയിലെ തടസ്സം ഒഴിവായി തുടങ്ങി

കായംകുളം: നഗരവഴികളിലെ നടപ്പാതകളിൽനിന്ന് കച്ചവടക്കാർ പിൻമാറി തുടങ്ങി. കോടതി റോഡിലെ പാതയിലാണ് വ്യാഴാഴ്ച സാധനങ്ങൾ ഇറക്കി വെക്കുന്നത് ഒഴിവാക്കിയത്. എന്നാൽ, കെ.എസ്.ആർ.ടി.സി ഭാഗം, ലിങ്ക് റോഡ്, പുതിയിടം ഭാഗം, കെ.പി റോഡ്, സസ്യ മാർക്കറ്റ്, മേടമുക്ക്, ഏവൂർമുട്ടം റോഡ് തുടങ്ങിയ ഭാഗങ്ങളിലെല്ലാം കൈയേറ്റം അതേപടി തുടരുകയാണ്. നടപ്പാതയിലെ മാലിന്യവും നീക്കിയിട്ടില്ല. കനീസ കടവ് പാലത്തിന് മുൻവശം ചാക്കുകെട്ടുകളിൽ മാലിന്യം തള്ളിയിട്ടുണ്ട്. ബസ് സ്റ്റാൻഡ് ഭാഗത്തും ഇതുതന്നെയാണ് സ്ഥിതി. ഇതുസംബന്ധിച്ച് മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് കച്ചവടക്കാരിൽ ചിലർ നടപ്പാതയിൽനിന്ന് പിൻമാറാൻ തയാറായത്. എന്നാൽ, ഇതൊന്നും അറിഞ്ഞതായി പോലും നഗരസഭ നടിക്കുന്നില്ലായെന്നാണ് യാത്രക്കാർ പറയുന്നത്. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച നടപ്പാതകൾ കാൽനട യാത്രികർക്കായി വിട്ടു നൽകണമെന്നാണ് ആവശ്യം. ചിത്രം:APLKY1NAGARA1 കച്ചവട സാമഗ്രികൾ ഒഴിവായ കോടതി റോഡിലെ നടപ്പാത ചിത്രം: APLKY1NAGARA2 കനീസാ കടവ് പാലത്തിന് മുന്നിൽ ചാക്കുകെട്ടിൽ മാലിന്യം ഉപേക്ഷിച്ച നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.