അരൂർ: വെള്ളക്കെട്ട് ഒഴിവാക്കാൻ . കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന മഴ മൂലം ചെല്ലാനം മുതൽ പട്ടണക്കാട് വരെ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. കായലിലെ വെള്ളം കടലിലേക്ക് പോകാൻ പൊഴിയിൽ നീരൊഴുക്ക് സുഗമമാകണം. ഒരുമാസം മുമ്പാണ് ഇറിഗേഷൻ വകുപ്പ് ലക്ഷങ്ങൾ മുടക്കി പൊഴിയിലെ മണ്ണ് നീക്കിയത്. കഴിഞ്ഞയാഴ്ച മണൽ വന്നു വീണ്ടും പൊഴി അടയുകയായിരുന്നു. ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ യന്ത്ര സഹായത്തോടെയാണ് മണൽ വീണ്ടും മാറ്റുന്നത്. എല്ലാ വർഷവും പല തവണകളായി മണൽ നീക്കുമ്പോൾ ലക്ഷങ്ങളാണ് ചെലവഴിക്കേണ്ടി വരുന്നത്. നീരൊഴുക്ക് തടസ്സപ്പെടുന്ന രീതിയിൽ പലപ്പോഴായി സ്പിൽവേ ഷട്ടറുകൾ അധികൃതർ ഇടപ്പെട്ട് മുഴുവനായും അടക്കുമ്പോഴാണ് മണ്ണുവന്ന് പൊഴി അടയുന്നതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. പൊഴി ഏതുസമയവും തുറക്കാനുള്ള സാഹചര്യം സൃഷ്ടിക്കാതെ ലക്ഷങ്ങൾ മുടക്കി യന്ത്രസഹായത്തോടെ മണ്ണുനീക്കുന്ന പതിവാണ് ഇറിഗേഷൻ വകുപ്പ് തുടരുന്നതെന്ന് തൊഴിലാളികൾ ആരോപിച്ചു. ചിത്രം : അന്ധകാരനഴി പൊഴിയിൽ അടിഞ്ഞ മണൽ യന്ത്രസഹായത്തോടെ നീക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.