തുറവൂർ: കാൽനടയാത്രികർക്കും വാഹനങ്ങൾക്കും ഭീഷണിയായ അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽനിന്ന് നീക്കാൻ നടപടിയില്ല. അപകടങ്ങൾ നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പാതയോരത്ത് അനാഥമായി കിടക്കുകയാണ്. കുത്തിയതോട് പൊലീസ് സ്റ്റേഷന് വിളിപ്പാടകലെയാണ് മുൻഭാഗം തകർന്ന കാറും സ്കൂട്ടറും കിടക്കുന്നത്. ഇതുസംബന്ധിച്ച് 'മാധ്യമം' വാർത്തനൽകിയിരുന്നു. ദേശീയപാതയിൽ കുത്തിയതോട് ബസ് സ്റ്റോപ്പിന് വടക്കുഭാഗത്തെ മീഡിയൻ ഗ്യാപ്പിന് സമീപമാണിത്. അപകടത്തിൽപ്പെട്ട കാർ റോഡിലേക്കുകയറി കിടക്കുന്നതിനാൽ അപകടസാധ്യതയേറെയാണ്. അപകട മേഖലയായ ഇവിടെനിന്ന് വാഹനങ്ങൾ മാറ്റണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. പടം : അപകടത്തിൽപ്പെട്ട വാഹനങ്ങൾ അപകടഭീഷണി ഉയർത്തി അനാഥമായ നിലയിൽ കിടക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.