കോട്ടയം: എം.ജി സർവകലാശാലയുടെ വിവാദ മാർക്ക് ദാനത്തിൽ നടപടിക്ക് ഉന്നത വിദ്യാഭ്യ ാസ വകുപ്പ്. അധിക മാർക്ക് നൽകിയ തീരുമാനം റദ്ദാക്കാൻ വകുപ്പ് ശിപാർശ നൽകിയേക്കും. വി ഷയത്തിൽ ചാൻസലറായ ഗവർണറുടെ ഇടപെടലുണ്ടാകുമെന്ന ആശങ്ക സർക്കാറിനുണ്ട്. ഉത്തര വ് ഗവർണർ റദ്ദാക്കിയാൽ സർക്കാറിനു കനത്ത ക്ഷീണമാകും. പുതിയതായി ചുമതലയേറ്റ ഗവർ ണർ എന്തു സമീപനമാകും സർക്കാറിനോടു സ്വീകരിക്കുകയെന്നതിലും വ്യക്തതയില്ല. ഈ സാഹച ര്യത്തിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് നീക്കം.
സർവകലാശാലക്ക് വീഴ്ച വന്നതാ യി ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് കഴിഞ്ഞദിവസം എം.ജി സർവകലാശാല രജിസ്ട്രാർ റിപ ്പോർട്ട് നൽകിയിരുന്നു. പരീക്ഷഫലം പ്രഖ്യാപിച്ചശേഷം മാർക്ക് ദാനം ചെയ്യാനെടുത്ത തീ രുമാനം നിയമവിരുദ്ധമാണെന്ന വിലയിരുത്തലാണ് ഉന്നത വിദ്യാഭ്യാസവകുപ്പിനുമുള്ള ത്. പ്രത്യേക സമയപരിധിയില്ലാത്തതിനാൽ സര്‍വകലാശാല സ്ഥാപിതമായ 1983 മുതല്‍ ബി.ടെക് പഠ ിച്ചവരില് ഒരു വിഷയം മാത്രം പരാജയപ്പെട്ടവര്‍ക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. ഇത് ഗുരുതര പാളിച്ചയാണെന്ന് ഇവർ പറയുന്നു. സമാനവിലയിരുത്തലാണ് രജിസ്ട്രാർ നൽകിയ വിശദീകരണത്തിലും. ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി നടപടി ശിപാർശ നൽകുമെന്നാണ് സൂചന. മാർക്ക് ദാനത്തിെൻറ ആനുകൂല്യത്തിൽ 125 പേര് വിജയസര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. പലരും ജോലിയിലടക്കം പ്രവേശിച്ചിട്ടുണ്ട്. ഇത് ഇവരെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും സർക്കാർ തലത്തിലുണ്ട്. ഇവരെക്കൂടി പരിഗണിക്കുന്ന തീരുമാനമെന്ന വികാരവും ഉയരുന്നുണ്ട്.
നിലവിൽ 85 അപേക്ഷ പരിഗണനയിലാണ്. ഇതിൽ തൽക്കാലം തീരുമാനമെടുക്കേണ്ടതില്ലെന്ന നിർേദശവും നൽകും. ഇതിെനാപ്പം ബി.എസ്സി നഴ്സിങ് കോഴ്സിനും അഞ്ചു മാർക്ക് നൽകാൻ സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു. ഇതിലും നടപടിയുണ്ടാകും. സർവകലാശാല ചട്ടം പരിശോധിച്ച് ആവശ്യെമങ്കിൽ നടപടി പുനഃപരിശോധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ സർക്കാർ നിലപാട് വ്യക്തമാക്കുമെന്നാണ് കണക്കുകൂട്ടൽ.
മാർക്ക് ദാനം റദ്ദാക്കേണ്ടത് സർവകലാശാല സിൻഡിക്കേറ്റ് തന്നെയാണ്. സർക്കാർ നയപരമായ താൽപര്യം അറിയിച്ചാൽ അതിനോടു ചേർന്നുനിൽക്കുന്ന സമീപനമാകും സിൻഡിക്കേറ്റും സ്വീകരിക്കുക. ഒരിക്കൽ നൽകിയ ഡിഗ്രി റദ്ദാക്കാൻ ഏറെ നടപടിക്രമങ്ങൾ പാലിക്കേണ്ടതുമുണ്ട്. സെനറ്റിനാണ് ഇതിനുള്ള അധികാരം.
തോറ്റ വിദ്യാർഥികളെ ജയിപ്പിക്കാൻ കേരളയിലും ചട്ടവിരുദ്ധ മൂല്യനിർണയം
തിരുവനന്തപുരം: എം.ജി സർവകലാശാലക്ക് പിന്നാലെ കേരള സർവകലാശാലയിലും തോറ്റ വിദ്യാർഥികളെ ജയിപ്പിക്കാൻ വഴിവിട്ട നീക്കം. ആദ്യ മൂല്യനിർണത്തിലും പുനർമൂല്യനിർണയത്തിലും തോറ്റിട്ടും ഏതാനും വിദ്യാർഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഉത്തരക്കടലാസുകളുടെ മൂന്നാം മൂല്യനിർണയമാണ് സർവകലാശാല നടത്തുന്നത്.
ബി.കോം അഞ്ചാം സെമസ്റ്ററിൽ അക്കൗണ്ടിങ് ഫോർ സ്പെഷലൈസ്ഡ് ഇൻസ്റ്റിറ്റ്യൂഷൻ എന്ന പേപ്പറിൽ അഞ്ചൽ എൻ.എസ്.എസ് കോളജിലെ ഏതാനും വിദ്യാർഥികൾ പരാജയപ്പെട്ടത് സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സിൻഡിക്കേറ്റ് മൂന്നാമതും മൂല്യനിർണയത്തിന് തീരുമാനമെടുത്തത്. ആദ്യ നാല് സെമസ്റ്ററുകളിലും വിജയിച്ച വിദ്യാർഥികൾ അഞ്ചാം സെമസ്റ്ററിൽ അക്കൗണ്ടിങ് ഫോർ സ്പെഷലൈസ്ഡ് ഇൻസ്റ്റിറ്റ്യൂഷൻ പേപ്പറിൽ മാത്രം പരാജയപ്പെട്ടത് സംബന്ധിച്ചാണ് പരാതി.
വിദ്യാർഥികളുടെ പരാതി പരിശോധിച്ച വൈസ് ചാൻസലർ മുഴുവൻ വിദ്യാർഥികളുടെയും പേപ്പറുകൾ വീണ്ടും മൂല്യനിർണയം നടത്താൻ ഉത്തരവിടുകയായിരുന്നു. ഇതിന് സിൻഡിക്കേറ്റ് അംഗീകാരവും നൽകി. പരീക്ഷയിൽ സിലബസിന് പുറത്തുനിന്ന് ചോദ്യങ്ങൾ ഉൾപ്പെട്ടതായോ ഉത്തരസൂചികയിൽ പിഴവുള്ളതായോ അധ്യാപകർ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സിൻഡിക്കേറ്റ് മിനിട്സിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്്. സ്വാശ്രയ കോളജുകളിലെ വിദ്യാർഥികൾക്ക് മാത്രം ഉത്തരക്കടലാസ് ചട്ടവിരുദ്ധമായി മൂന്നാമതും മൂല്യനിർണയം നടത്തി എന്ന ആരോപണം ഒഴിവാക്കാൻ ഇൗ പരീക്ഷ എഴുതിയ 5000ത്തോളം വിദ്യാർഥികളുടെ പേപ്പർ വീണ്ടും മൂല്യനിർണയം നടത്താനാണ് തീരുമാനം.
ജലീലിെൻറ പ്രസ്താവന സത്യപ്രതിജ്ഞ ലംഘനം –ചെന്നിത്തല
തിരുവനന്തപുരം: ചട്ടങ്ങളും വകുപ്പുകളും താന്‍ വീണ്ടും ലംഘിക്കുമെന്ന മന്ത്രി കെ.ടി. ജലീലിെൻറ പ്രസ്താവന സത്യപ്രതിജ്ഞ ലംഘനവും നീതിന്യായ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നതുമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിയമം ലംഘിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച മന്ത്രിയെ പുറത്താക്കേണ്ടത് മുഖ്യമന്ത്രിയുടെ കര്‍ത്തവ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞ ലംഘിച്ച ജലീലിന് മന്ത്രിയായി തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടു. നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുകയും അത് കേമത്തരമായി വിളിച്ചുപറയുകയുമാണ് മന്ത്രി. പരീക്ഷയില്‍ തോറ്റ കുട്ടികളെ കൂട്ടത്തോടെ മാര്‍ക്ക് കൂട്ടിനൽകി ജയിപ്പിച്ചാൽ പിന്നെ പരീക്ഷയുടെ അർഥമെന്താണെന്നും അദ്ദേഹം ചോദിച്ചു.
എല്ലാം നിയമാനുസൃതമായാണ് ചെയ്തതെന്നാണ് മന്ത്രി ആദ്യം പറഞ്ഞിരുന്നത്. നിയമം താന്‍ ലംഘിച്ചുവെന്ന് ഇപ്പോള്‍ പറയുന്നു. തെറ്റുചെയ്യുക മാത്രമല്ല, അതിനെ ന്യായീകരിക്കുകയും ആവര്‍ത്തിക്കുമെന്ന് പ്രഖ്യാപിക്കുകയുമാണ് മന്ത്രി. ഇതനുവദിക്കാന്‍ കഴിയുന്ന കാര്യമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ജലീലിെൻറ വെല്ലുവിളി ഭരണഘടനാലംഘനം–മുല്ലപ്പള്ളി
തിരുവനന്തപുരം: ചട്ടം ലംഘിക്കുമെന്ന മന്ത്രി കെ.ടി. ജലീലിെൻറ വെല്ലുവിളി ഭരണഘടനാലംഘനമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്. മന്ത്രിയുടെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാനുള്ളതല്ല ഭരണഘടന. ഭരണഘടന അനുശാസിക്കുന്ന ചട്ടങ്ങളും നിയമങ്ങളും പാലിക്കാമെന്നും പക്ഷപാതം നടത്തില്ലെന്നും സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയുടെ പ്രസ്താവന രാജ്യത്തിെൻറ നിയമവ്യവസ്ഥയെ പരിഹസിക്കുന്നതാണ്. മാര്‍ക്ക്ദാനത്തില്‍ തെളിവുസഹിതം പിടിക്കപ്പെട്ടപ്പോള്‍ പുകമറ സൃഷ്ടിക്കാനുള്ള മന്ത്രിയുടെ പാഴ്ശ്രമങ്ങളാണിതെല്ലാം. വിവാദത്തിെൻറ തുടക്കം മുതല്‍ അദ്ദേഹം വിശദീകരിക്കുന്ന കാര്യങ്ങളും മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വസ്തുതകളും തമ്മില്‍ യാതൊരുപൊരുത്തവുമില്ല. ഇത് ചൂണ്ടിക്കാണിച്ചപ്പോള്‍ മന്ത്രി വ്യക്തിഹത്യക്കാണ് തുനിഞ്ഞതെന്നും മുല്ലപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.