തിരുവനന്തപുരം: മാനേജ്മെൻറിെൻറ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ കെ.എസ്.ആർ.ടി.സി സംയുക്ത സമരസമിതി ആഹ്വാനംചെയ്ത 24 മണിക്കൂർ സൂചനപണിമുടക്ക് പൂർണം. ഷെഡ്യൂളുകളൊന്നും ഓപറേറ്റ് ചെയ്തില്ല. സി.എം.ഡിയുടെ ആസ്ഥാന മന്ദിരമായ ട്രാൻസ്പോർട്ട് ഭവനിൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ 86പേർ മാത്രമാണ് ഹാജരായത്. വിവിധ ഡിപ്പോകളിലായി 5985 ജീവനക്കാര്‍ ജോലിക്ക് എത്തി -27.40 ശതമാനം. 17,220 സ്ഥിരംജീവനക്കാരില്‍ 3910 പേരും 4621താൽക്കാലിക ജീവനക്കാരില്‍ 2075പേരും ഹാജർ രേഖപ്പെടുത്തി. 489 പേര് അവധിക്ക് അപേക്ഷിച്ചിരുന്നു.
ഹാജരായില്ലെങ്കിൽ പിരിച്ചുവിടുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും താൽക്കാലിക ജീവനക്കാരിൽ പകുതിയിലേറെപേരും ജോലിക്കെത്തിയില്ല. അതേസമയം, ബി.എം.എസ് പണി മുടക്കിൽനിന്ന് വിട്ടുനിന്നു. തൊഴിലാളികളുടെ ജനാധിപത്യ അവകാശങ്ങൾ തകർക്കാൻ ഒരു ശക്തിക്കുമാവില്ലെന്ന് പ്രഖ്യാപിച്ച പണിമുടക്കാണ് കെ.എസ്.ആർ.ടി.സിയിൽ നടന്നതെന്ന് േട്രഡ് യൂനിയൻ സംയുക്ത സമരസമിതി വാർത്തക്കുറിപ്പിൽ അഭിപ്രായപ്പെട്ടു.
രാവിലെ പണിമുടക്കിയ തൊഴിലാളികൾ തിരുവനന്തപുരം സിറ്റി ഡിപ്പോയിൽനിന്ന് സെക്രേട്ടറിയറ്റിന് മുന്നിലേക്ക് മാർച്ച് നടത്തി. സമരസമിതി നേതാക്കളായ സി.കെ. ഹരികൃഷ്ണൻ, ആർ. ശശിധരൻ, എം.ജി. രാഹുൽ, ആർ. അയ്യപ്പൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.