തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി പരിഹരിക്കുന്നതിന് തൊഴിലാളി സംഘടനകളുമായി മന്ത്രി ആന്റണി രാജു ശനിയാഴ്ച നടത്താനിരുന്ന ചര്‍ച്ച മാറ്റിെവച്ചു. തിങ്കളാഴ്ച നടന്നേക്കും. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഗഡുക്കളായി ശമ്പളം നല്‍കുന്നതിനെ തൊഴിലാളി സംഘടനകള്‍ ഒന്നടങ്കം എതിര്‍ക്കുന്ന പശ്ചാത്തലത്തിലാണ് അംഗീകൃത ട്രേഡ് യൂനിയനുകളെ മന്ത്രി ചര്‍ച്ചക്ക് ക്ഷണിച്ചത്. കഴിഞ്ഞയാഴ്ച ചര്‍ച്ച നടന്നെങ്കിലും സമവായത്തിലെത്തിയിരുന്നില്ല.
ശമ്പളവിതരണം ഗഡുക്കളായി തുടരാനാണ് തീരുമാനമെങ്കില്‍ സമരം ശക്തമാക്കാനും പണിമുടക്കാനുമാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ തീരുമാനം. ടി.ഡി.എഫും ബി.എം.എസും പൊതുസമരമുന്നണി പരിഗണിക്കുന്നുണ്ട്. ഏപ്രില്‍ അഞ്ചിനാണ് മാര്‍ച്ചിലെ ശമ്പളം നല്‍കേണ്ടത്. ഗഡുക്കളായിട്ടാണെങ്കില്‍ പണിമുടക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.