തിരുവനന്തപുരം: പ്രതിസന്ധി മറികടക്കാൻ ബാങ്കുകളുടെ കൺസോർട്യം കെ.എസ്.ആർ.ടി.സിക്ക് 3200 കോടി ദീർഘകാല വായ്പ നൽകാൻ തത്ത്വത്തിൽ ധാരണയായെങ്കിലും പ്രതിമാസ പലിശനിരക്കിൽ അനിശ്ചിതത്വം. ഒമ്പത് ശതമാനം പലിശനിരക്കാണ് സർക്കാർ ആവശ്യപ്പെടുന്നതെങ്കിലും 9.5 ശതമാനം വേണമെന്നതാണ് കൺസോർട്യത്തിെൻറ നിലപാട്. ഇതേതുടർന്ന് വായ്പ അന്തിമമായി പാസാക്കുന്ന കാര്യം അനിശ്ചിതമായി നീളുകയാണ്.
ഒക്ടോബറിൽ വായ്പ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇനിയും സിറ്റിങ് വേണ്ടിവരുമെന്നാണ് വിവരം. നേരത്തേ ധനമന്ത്രി തോമസ് െഎസകും ഒമ്പതു ശതമാനം നിരക്കിൽ വായ്പ ലഭിക്കുമെന്നത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പലിശനിരക്കിനെ ചൊല്ലിയുള്ള അവ്യക്തത ഉണ്ടായിരിക്കുന്നത്. നിലവിൽ 12 ശതമാനം പലിശക്ക് 3200 കോടി രൂപയുടെ ഹ്രസ്വകാല വായ്പ ബാങ്കുകളുടെ കൺസോർട്യത്തിൽനിന്ന് കെ.എസ്.ആർ.ടി.സി വാങ്ങിയിട്ടുണ്ട്്. എട്ടുവർഷം കാലയളവ് നിശ്ചയിച്ചിട്ടുള്ള ഇൗ വായ്പ ഭാരിച്ച ബാധ്യതയാണ് കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാക്കുന്നത്. പ്രതിദിനം മൂന്നുകോടി രൂപയാണ് ഇതിെൻറ തിരിച്ചടവിനായി മാത്രം വേണ്ടിവരുന്നത്.
സർക്കാർ ഉദ്ദേശിക്കുന്നരൂപത്തിൽ ഒമ്പത് ശതമാനം പലിശക്ക് 22 വർഷത്തേക്ക് ബാങ്ക് കൺസോർട്യത്തിൽനിന്ന് 3200 കോടി വായ്പ ലഭിച്ചാൽ ആദ്യ വായ്പ തീർക്കാനാകും. മാത്രമല്ല പലിശ 12 ശതമാനത്തിൽനിന്ന് ഒമ്പത് ശതമാനത്തിലേക്ക് കുറയുന്നതോടെ പ്രതിദിനം അടവിന് വേണ്ടിവരുന്ന തുക മൂന്ന് കോടിയിൽനിന്ന് 96 ലക്ഷമായി കുറയും. അതായത് പ്രതിദിന പലിശ ഇനത്തിൽ മാത്രം 68 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് കുറഞ്ഞുകിട്ടുക. ഒരു മാസം ശമ്പളം നൽകാൻ 70 കോടി രൂപ വേണ്ടിവരുന്ന സാഹചര്യത്തിലാണ് പലിശയിളവിലൂടെ പ്രതിമാസം ലാഭിക്കുന്ന 68 കോടി കെ.എസ്.ആർ.ടി.സിക്ക് ആശ്വാസമാകുന്നത്.എന്നാൽ, പലിശനിരക്ക് 9.5 ശതമാനമെന്ന കൺസോർട്യത്തിെൻറ നിലപാട് ഒമ്പത് ശതമാനത്തിലേക്ക് താഴ്ത്താനാണ് സർക്കാർ ശ്രമിക്കുന്നത്. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പെൻഷനും ശമ്പളവുമടക്കം പതിവായി മുടങ്ങുന്ന സാഹചര്യമാണ് നിലവിൽ. 3200 കോടിയുടെ ദീർഘകാല വായ്പ ലഭിക്കുന്നതോടെ ഇൗ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
2013 ഏപ്രിലിനുശേഷം സർവിസിൽ പ്രവേശിച്ച ജീവനക്കാർക്ക് പങ്കാളിത്ത പെൻഷനാണ്. ഈ ഇനത്തിൽ ശമ്പളത്തിൽനിന്ന് പിടിച്ച തുക ഇനിയും കണക്കിൽപെടുത്തിയിട്ടില്ല. ആകെയുള്ള 40,894 ജീവനക്കാരിൽ 8,629 പേർ താൽക്കാലിക ജീവനക്കാരാണ്. 45,000ഓളം തൊഴിലാളികളും 39,000 ഓളം പെൻഷൻകാരുമാണ് കെ.എസ്.ആർ.ടി.സിക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.