പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ അഞ്ചുവർഷം തടവും പിഴയും

കോഴിക്കോട്: ആറാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിക്കണമെന്ന ഉദ്ദേശ്യത ്തോടെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന കേസിൽ പ്രതിക്ക് തടവും പിഴയും.
വേളം കുറിച്യകം വലിയപറമ്പത്ത് അബ്ദുല്ല എന്ന ബിൽകൂസ് അബ്ദുല്ലയെയാണ് (55) പോക്സോ കോ ടതി ജഡ്ജി കെ. സുഭദ്രാമ്മ അഞ്ചുവർഷം തടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറു മാസംകൂടി തടവ് അനുഭവിക്കണം.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിന് ശിക്ഷാനിയമം 366 എ പ്രകാരം അഞ്ചുവർഷം തടവും 10,000 രൂപ പിഴയും പോക്സോ നിയമം 12ാം വകുപ്പ് പ്രകാരം മൂന്നുവർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. തടവ് ഒന്നിച്ചനുഭവിച്ചാൽ മതി.

2013 ഒക്ടോബർ 21ന് വൈകീട്ട് സ്കൂൾവിട്ട് വീട്ടിലേക്കു നടന്നുപോയ കുട്ടിയെ പ്രതി ബലമായി കാറിൽ പിടിച്ചുകയറ്റാൻ ശ്രമിച്ചെന്നാണ് കേസ്. കുട്ടി കുതറി ഒാടി രക്ഷപ്പെട്ടു.
സംഭവത്തെ തുടർന്ന് നാട്ടുകാർ സർവകക്ഷി ആക്ഷൻ കമ്മിറ്റിയുണ്ടാക്കി പ്രക്ഷോഭം നടത്തിയിരുന്നു. നാദാപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. സുനിൽകുമാർ ഹാജരായി.

Tags:    
News Summary - Kozhikod Kidnapping Case-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.