കോഴിക്കോട്: മരണശേഷം റോയിയുടെ മൊബൈൽ ഫോൺ നമ്പർ ജോളിയുമായി അടുത്ത സൗഹൃദബന്ധം സൂക്ഷിച്ച ജോൺസൻ സ്വന്തമാക്കിയെന്ന് അന്വേഷണസംഘം. കൂടത്തായ് െകാലപാതക പരമ്പര കേസിൽ ആരോപണ വിധേയനായ ജോൺസെൻറ ഫോൺ ബന്ധങ്ങൾ അന്വേഷിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. റോയി ഉപയോഗിച്ച മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തത് ജോൺസെൻറ ആധാർ നമ്പറാണ്.
മരണശേഷം റോയിയുടെ മൊബൈൽ നമ്പർ ബി.എസ്.എൻ.എൽ ജീവനക്കാരനായ ജോൺസെൻറ പേരിലാക്കിയത് എന്തിനെന്നത് ദുരൂഹമാണ്. മാത്രമല്ല, ജോൺസൻ നിരവധി പേർക്ക് ഫോൺ കണക്ഷൻ എടുത്തുനൽകിയതായും കണ്ടെത്തിയിട്ടുണ്ട്. ജോളിയുമായി ജോൺസൻ എന്തിന് നിരന്തരം ബന്ധപ്പെട്ടു എന്ന കാര്യത്തിലടക്കം പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിെൻറ ഭാഗമായി നേരത്തേ ജോൺസെൻറ മൊഴി രേഖപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.