തിരുവനന്തപുരം: എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു സബ് ഇൻസ്പെക്ടർക്ക് ട്രാഫിക് ബ ്രാഞ്ചിെൻറ ചുമതല നൽകാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. പരിഷ്കരിച്ച മോട്ടോ ർ വാഹന നിയമം നടപ്പാക്കുന്നതിെൻറ ഭാഗമായാണ് ഇൗ നടപടി. പുതിയ നിയമപരിഷ്കാര പ്രക ാരം ട്രാഫിക് ബ്രാഞ്ചിലെ എസ്.ഐക്കും മുകളിലുള്ള ഓഫിസർമാർക്കുമാണ് കുറ്റകൃത്യങ്ങൾ രാജിയാക്കുന്നതിന് (കോമ്പൗണ്ട് ചെയ്യുന്നതിന്) അധികാരം നൽകിയിട്ടുള്ളത്.
ട്രാഫിക് വിഭാഗം ഇല്ലാത്ത സ്ഥലങ്ങളിൽ ലോക്കൽ പൊലീസിലെ സർക്കിൾ ഇൻസ്പെക്ടർ തലത്തിലും അതിനു മുകളിലുമുള്ള ഉദ്യോഗസ്ഥനുമാണ് ഈ അധികാരം. എന്നാൽ, സംസ്ഥാനത്ത് ഇപ്പോൾ സർക്കിൾ സംവിധാനം നിലവിലില്ല. പ്രധാന നഗരങ്ങളിൽ പ്രത്യേക ട്രാഫിക് സ്റ്റേഷനുകൾ ഉണ്ടെങ്കിലും മറ്റു സ്റ്റേഷനുകളിൽ ചെറിയ ട്രാഫിക് ബ്രാഞ്ച് മാത്രമാണ് പ്രവർത്തിക്കുന്നത്. ഇവയെ പൊലീസ് സ്റ്റേഷനുകളിലെ പ്രത്യേക വിഭാഗമായി പ്രഖ്യാപിച്ചിട്ടില്ല.
ആ സാഹചര്യത്തിലാണ് എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു സബ് ഇൻസ്പെക്ടറെ ട്രാഫിക് ബ്രാഞ്ച് എസ്.ഐയായി നാമനിർദേശം ചെയ്യാൻ നിർദേശം നൽകിയത്.ഹൈവേ പൊലീസ്, ഇൻറർസെപ്റ്റർ വാഹനങ്ങൾ, ട്രാഫിക്കുമായി ബന്ധപ്പെട്ട മറ്റു പൊലീസ് യൂനിറ്റുകൾ എന്നിവയിലെ തത്തുല്യ ഓഫിസർമാരും പൊലീസിെൻറ ട്രാഫിക് ബ്രാഞ്ചിെൻറ ഭാഗമായതിനാൽ അവർക്കും ശിക്ഷകൾ രാജിയാക്കാൻ അധികാരമുണ്ടായിരിക്കും.
അതിനാൽ പരിഷ്കരിച്ച മോേട്ടാർ വാഹനനിയമം കൃത്യമായി നടത്താൻ ഇൗ സംവിധാനം നിലവിൽ വരുന്നതോടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇത്തരത്തിൽ നിയമിക്കുന്ന എസ്.െഎക്കാകും ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട േകസുകളിൽ നടപടിയെടുക്കുന്നതിന് ഉൾപ്പെടെ അധികാരവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.