െകാച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നും കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെടുന്ന ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. കുറവിലങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നടപടികളില്ലെന്ന് ചൂണ്ടിക്കാട്ടി കേരള കാത്തലിക് ചർച്ച് റിഫോർമേഷൻ മൂവ്മെൻറാണ് ഹരജി നൽകിയത്. സഭയിലെ ഉന്നതാധികാരിയുടെ നീച പ്രവൃത്തിയാണ് കന്യാസ്ത്രീയുടെ തുറന്നു പറച്ചിലിലൂടെ പുറത്തു വന്നതെന്ന് ഹരജിയിൽ പറയുന്നു. കേസ് രജിസ്റ്റർ ചെയ്തിട്ടും ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്തിട്ടില്ല. ഇരക്ക് സംരക്ഷണം ഉറപ്പുവരുത്തുകയും അന്വേഷണം സമയ ബന്ധിതമായി പൂർത്തിയാക്കാൻ നിർദേശിക്കുകയും വേണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
അതേസമയം, കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ തെളിവെടുപ്പ് പൂർത്തിയായാൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്തേക്കും. പഞ്ചാബ് പൊലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തിയാകും ചോദ്യം ചെയ്യൽ. കന്യാസ്ത്രീയുടെ ബന്ധുവായ വൈദികെൻറ മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ബിഷപ്പിെൻറ ഒപ്പമുള്ള ചില വൈദികരുടെ മൊഴി കൂടി എടുക്കേണ്ടതുണ്ട്. അതിന് ശേഷമാകും ബിഷപ്പിനെ വിളിച്ചു വരുത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.