കോഴിക്കോട്: കേരള ഗവർണറായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് സാക്ഷി യാവാൻ ആരിഫ് മുഹമ്മദ് ഖാൻ ക്ഷണിച്ച പ്രിയപ്പെട്ട കൂട്ടുകാരിൽ ഒരാളാ യിരുന്നു മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ. എന്നാൽ, ആരോഗ്യപര മായ കാരണങ്ങളാൽ തിരുവനന്തപുരത്തെത്താനാവില്ലെന്ന് അറിയിച്ചതോെട ഗവർണർ മനസ്സിൽ കുറിച്ചിട്ടതാണ് ഉണ്ണികൃഷ്ണനെ അദ്ദേഹത്തിെൻറ വസതിയിൽപോയി കാണണമെന്ന്. പിന്നെ പെെട്ടന്നായിരുന്നു പഴയ കൂട്ടുകാരുെട ഒത്തുചേരലിന് കളമൊരുങ്ങിയത്. ശനിയാഴ്ച രാവിലെതന്നെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉണ്ണികൃഷ്ണെൻറ പന്നിയങ്കരയിലെ വസതിയായ ‘പത്മാലയ’ത്തിലെത്തി.
വി.പി. സിങ് മന്ത്രിസഭയിൽ ടെലി കമ്യൂണിക്കേഷൻ മന്ത്രിയായിരുന്ന ഉണ്ണികൃഷ്ണനൊപ്പം വ്യോമയാന-ഉൗർജ വകുപ്പ് മന്ത്രിയായിരുന്നു ആരിഫ്. ഇക്കാലത്തെ സൗഹൃദമാണ് ഇരുവരും വർഷങ്ങൾക്കിപ്പുറം വീണ്ടും പുതുക്കിയത്. രാവിലെ 11.45ഒാടെ ഗവർണർ എത്തുമെന്നാണ് അറിയിച്ചത്. അറിയിച്ചതിലും കാൽമണിക്കൂർ നേരത്തെ ഗവർണർ എത്തി.
ഉണ്ണികൃഷ്ണെൻറ മകൾ നിരഞ്ജന ഗവർണറെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. തുടർന്ന് ഉണ്ണികൃഷണനും ആരിഫ് ഖാനും കെട്ടിപ്പിടിച്ച് സൗഹൃദം പങ്കിട്ടു. തുടർന്ന് അകത്തേക്ക് ക്ഷണിച്ച് സഹോദരൻ ഡോ. കെ.പി. ഗോവിന്ദൻ, സഹോദരെൻറ ഭാര്യ ഡോ. രാധ, ബന്ധുക്കളായ ഡോ. അരവിന്ദൻ, കല്ല്യാണി തുടങ്ങിയവരെ പരിചയപ്പെടുത്തി. ഡി.സി.സി വൈസ് പ്രസിഡൻറ് പി.കെ. ഹബീബിെനാപ്പമെത്തിയ അദ്ദേഹത്തിെൻറ മകൾ നാലാം ക്ലാസുകാരി സിയയുമായും ഗവർണർ കുശലാന്വേഷണം നടത്തി.
മകൾ നിരിഞ്ജനയെ കുട്ടിയായിരിക്കെ കണ്ടതിെൻറ ഒാർമയും അദ്ദേഹം പങ്കുെവച്ചു. പഴയ സുഹൃത്താണ് ഉണ്ണികൃഷ്ണനെന്നും മികച്ച പാർലമെേൻററിയൻ എന്നനിലയിൽ അദ്ദേഹത്തിൽനിന്ന് തനിക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനായെന്നും ഗവർണർ പറഞ്ഞു. എല്ലാവർക്കും ഒാണാശംസ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുനന്മയും മതേതരത്വവും മുൻനിർത്തി ആത്മാർഥതയോടെ പ്രവർത്തിക്കാൻ ഗവർണർക്ക് കഴിയുമെന്നുറപ്പുണ്ടെന്ന് കെ.പി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ഉണ്ണികൃഷ്ണെൻറ കുടുംബത്തോെടാപ്പം ഒാണസദ്യ കഴിച്ച് ൈവകീേട്ടാടെയാണ് ഗവർണർ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.