കൊച്ചി: കണ്ണൂരിലെ ആർ.എസ്.എസ് പ്രവർത്തകൻ കതിരൂർ മനോജ് വധക്കേസ് പ്രതികളെ കയ്യാമം െവച്ചു കോടതിയിലെത്തിച്ചതിന് 16 പൊലീസുകാർക്കെതിരെ നടപടി. എറണാകുളം സബ്ജയിലിൽനിന്നും സി.ബി.ഐ കോടതിയിലേക്കു പ്രതികളെ കൊണ്ടുപോയ കൊച്ചി സിറ്റി എ.ആർ ക്യാമ്പിലെ 15 പൊലീസുകാർക്കും ഇവരെ ഡ്യൂട്ടിക്കു നിയോഗിച്ച ഗ്രേഡ് എസ്.ഐക്കുമെതിരെയാണു നടപടി. കയ്യാമം വെച്ച സംഭവത്തിൽ വിശദീകരണമാവശ്യപ്പെട്ട് എ.ആർ ക്യാമ്പ് അസിസ്റൻറ് കമൻഡൻറ് നോട്ടീസ് നൽകുകയായിരുന്നു.
കേസ് വിചാരണക്കായി വ്യാഴാഴ്ച സി.ബി.ഐ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ് പ്രതികളെ കയ്യാമം വെച്ചത്. കോടതിയിൽനിന്നു പ്രതികളെ തിരികെ ജയിലിലേക്ക് എത്തിക്കുേമ്പാൾ കയ്യാമം വെക്കരുതെന്ന് പൊലീസുകാർക്ക് നിർദേശം ലഭിച്ചിരുന്നു. തുടർന്ന് വാഹനം റോഡരികിൽ നിർത്തി പ്രതികളുടെ കയ്യാമം അഴിച്ചു മാറ്റിയാണ് തിരിച്ചെത്തിച്ചത്. കയ്യാമം വെച്ചതിെനതിരെ എറണാകുളം സബ്ജയിൽ സൂപ്രണ്ടിനു പ്രതികൾ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികൾക്ക് അകമ്പടി പോയ പൊലീസുകാരോട് വിശദീകരണം തേടി പൊലീസുകാർക്ക് മെമ്മോ നൽകിയിരിക്കുന്നത്.
മനുഷ്യാവകാശ ലംഘനം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമായിരുന്നുവെന്നും സംഭവത്തിൽ ഗുരുതര വീഴ്ച സംഭവിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസുകാർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് ആവശ്യം. 2014 സെപ്റ്റംബർ ഒന്നിനു വാഹനത്തിനു നേരെ ബോംബെറിഞ്ഞശേഷം ആർ.എസ്.എസ് നേതാവ് മനോജിനെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിെൻറ വിചാരണയാണ് നടക്കുന്നത്. സി.പി.എം പയ്യന്നൂർ ഏരിയ സെക്രട്ടറി ടി.ഐ. മധുസുദനൻ എന്നിവരടക്കം 25 സി.പി.എം പ്രവർത്തകരാണു കേസിലെ പ്രതികൾ. ഗൂഢാലോചനാക്കേസിൽ പ്രതിയായ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ ഉൾപ്പെടെ ഒമ്പതു പ്രതികൾക്കു ജാമ്യം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.