തകരാറിലായിക്കിടക്കുന്ന ജില്ല ആശുപത്രി വളപ്പിലെ ഹൈമാസ്റ്റ് ലൈറ്റ്

ജില്ല ആശുപത്രി ഇരുട്ടിൽ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ല ആശുപത്രി കൂരാക്കൂരിരുട്ടിൽ. ഏക ഹൈമാസ്റ്റ് ലൈറ്റ് മിഴിചിമ്മിയതോടെയാണ് ജില്ല ആശുപത്രി പരിസരം ഇരുട്ടിലായത്. ഒന്നര വർഷമായി ആശുപത്രി പരിസരം ഇരുട്ടിലാണ്. മറ്റ് വിളക്കുകളെല്ലാം പ്രവർത്തനം നിലച്ചപ്പോൾ ഹൈമാസ്റ്റ് ലൈറ്റ് ആശ്വാസമായിരുന്നു. ഇ. ചന്ദ്രശേഖരന്റെ എം.എൽ.എ ഫണ്ടിൽനിന്ന് ചെലവഴിച്ചാണ് ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചത്. സന്ധ്യ കഴിഞ്ഞാൽ വാർഡിൽനിന്നും രോഗികൾക്കും കുട്ടിരിപ്പുകാർക്കും വെളിയിലിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. പിടിച്ചുപറിക്കാരുടെയും സാമൂഹിക ദ്രോഹികളുടെയും മദ്യപാനികളുടെയും ശല്യം ആശുപത്രി പരിസരത്ത് റിപ്പോർട്ട് ചെയ്തിരുന്നു.

Tags:    
News Summary - The district hospital is in the dark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.