കാസർകോട്: രണ്ടുദിവസമായി ഓറഞ്ച് ജാഗ്രതയിലായിരുന്ന കാസർകോട് ജില്ലയിൽ വെള്ളിയാഴ്ച റെഡ് ജാഗ്രത പ്രഖ്യാപിച്ചു. ഇതേത്തുടർന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെയും ജില്ലതല ഉദ്യോഗസ്ഥരുടെയും യോഗം ജില്ല കലക്ടർ കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. അതി തീവ്ര മുന്നറിയിപ്പുള്ളതിനാൽ ജില്ലയിലെ ജലാശയങ്ങളിൽ ഹൗസ്ബോട്ട് സർവിസ് നിരോധിച്ചു. അതി തീവ്ര മുന്നറിയിപ്പുള്ളതിനാലാണ് അടുത്ത 24 മണിക്കൂർ ജില്ലയിലെ ജലാശയങ്ങളിൽ ഹൗസ്ബോട്ട് സർവിസ് നിർത്തിവെക്കാൻ ജില്ല കലക്ടർ നിർദ്ദേശം നൽകിയത്. ജില്ല കലക്ടർ കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെയും ജില്ലതല ഉദ്യോഗസ്ഥരുടേയും യോഗം സ്ഥിതിഗതികൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.