യു. സാജിത
കാസർകോട്: ബാങ്ക് അക്കൗണ്ടുകൾ കൈക്കലാക്കി സൈബർ തട്ടിപ്പിന് ഇരയാക്കിയ പ്രതികളെ മുംബൈയിൽ കാസർകോട് സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തളങ്കര സ്വദേശി യു. സാജിത(34)യാണ് പിടിയിലായത്. കേസിൽ രണ്ടാം പ്രതി കാസർകോട് മുട്ടത്തൊടി സ്വദേശി മുഹമ്മദ് ബി.എം. സാബിർ(32) ഒളിവിലാണ്.
2024 മാർച്ച് മാസം മുതലുള്ള പല ദിവസങ്ങളിലായി പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ട് വഴി സൈബർ തട്ടിപ്പിലൂടെ പണം കൈക്കലാക്കി. വിവിധ സൈബർ കേസുകളിൽ ഇവർ പ്രതിചേർക്കപ്പെട്ടിരുന്നു. കാസർകോട് സൈബർ ക്രൈം പൊലീസിന് പരാതി ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. ബാങ്ക് അക്കൗണ്ടും എ.ടി.എം കാർഡും അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറും കൈക്കലാക്കിയാണ് ഇവർ തട്ടിപ്പ് നടത്തിയത്.
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയപ്പോൾ നിരവധി പേരുടെ അക്കൗണ്ട് ഈ രീതിയിൽ കൈവശപ്പെടുത്തി തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട് എന്ന് കണ്ടെത്തി. പിടികൂടാൻ ശ്രമിച്ചപ്പോൾ പ്രതികൾ വിദേശത്തേക്ക് കടന്നു. ലുക്ക് ഔട്ട് സർക്കുലറിന്റെ അടിസ്ഥാനത്തിൽ ഒന്നാം പ്രതിയെ മുബൈ എയർ പോർട്ടിൽ തടഞ്ഞു വെക്കുകയായിരുന്നു.
ജില്ല പൊലീസ് മേധാവി ബി.വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസിന്റെ നിർദേശ പ്രകാരം കാസർകോട് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ യു.പി. വിപിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ പ്രേമരാജൻ, ദിലീഷ്, നജ്ന എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.