കാസർകോട്: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കരിന്തളം ഏകലവ്യ സ്‌പോര്‍ട്‌സ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2022-23 അധ്യയന വര്‍ഷത്തിലേക്ക് കരാറടിസ്ഥാനത്തില്‍ പ്രിന്‍സിപ്പലിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പരപ്പ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. സ്‌കൂളില്‍ താമസിച്ച് ജോലി ചെയ്യുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. അവസാന തീയതി ജൂണ്‍ 15. യോഗ്യത അംഗീകൃത സർവകലാശാലയില്‍ നിന്നും 50% മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും ടീച്ചിങ് ഡിഗ്രിയും (ബി.എഡ്) , സി.ബി.എസ്.ഇ അഫിലിയേറ്റഡ് സീനിയര്‍ സെക്കൻഡറി സ്‌കൂളിലോ, ബിരുദ- ബിരുദാനന്തര കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങളിലോ കുറഞ്ഞത് മൂന്നുവര്‍ഷം പ്രിന്‍സിപ്പലായി പ്രവര്‍ത്തന പരിചയം. പ്രായ പരിധി 35- 58, ഓണറേറിയം : 45,800/- രൂപ - പ്രതിമാസം, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. വിലാസം -ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസര്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസ് പരപ്പ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, പരപ്പ.പി.ഒ-671533 ഒഴിവുകള്‍ പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ കരിന്തളത്ത് കാസർകോട് പ്രവര്‍ത്തനമാരംഭിക്കുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് വിവിധ തസ്തികകളില്‍ കരാര്‍/ദിവസവേതന വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകള്‍ ബാധകം. ക്ലര്‍ക്ക് എസ്.എസ്.എല്‍.സി പാസ്/കമ്പ്യൂട്ടര്‍ പരിജ്ഞാനം ഇംഗ്ലീഷ്/മലയാളം ഡേറ്റ എന്‍ട്രി അറിയുന്നവര്‍ക്ക് മുന്‍ഗണന, എസ്.ടി. വിഭാഗക്കാര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന. ഓഫിസ് അറ്റന്‍ഡന്റ്-എസ്.ടി വിഭാഗം ആയ-എസ്.ടി വിഭാഗം കുക്ക് - എസ്.ടി വിഭാഗം , ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന വാച്ച്മാന്‍-എസ്.ടി വിഭാഗം അവസാന തീയതി ജൂണ്‍ 15. അപേക്ഷ, ബയോഡേറ്റ എന്നിവ വെള്ളപേപ്പറില്‍ തയാറാക്കി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസര്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസ് പരപ്പ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, പരപ്പ.പി.ഒ-671533 എന്ന വിലാസത്തിലേക്ക് അയക്കണം. ഫോണ്‍ 0467 2960111
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.