കരിപ്പൂർ: കോഴിക്കോട്-ജിദ്ദ സർവിസ് പുനരാരംഭിക്കുന്നതിനായി സൗദി എയർലൈൻസ് സമർപ്പിച്ച റിപ്പോർട്ട് അന്തിമ അനുമതിക്കായി ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ) കൈമാറിയിട്ട് ഒരുമാസം. സൗദിയ സമർപ്പിച്ച റിപ്പോർട്ട് ജൂലൈ നാലിനാണ് മൂന്ന് മാസം വിമാനത്താവള അതോറിറ്റി ആസ്ഥാനത്ത് പിടിച്ചുവെച്ചതിന് ശേഷം ഡി.ജി.സി.എക്ക് ൈകമാറിയത്. രണ്ടാഴ്ചക്കകം അന്തിമ അനുമതി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, റിപ്പോർട്ട് കൈമാറി ഒരു മാസമായിട്ടും അനുമതിക്കായുള്ള കാത്തിരിപ്പ് തുടരുകയാണ്.
സർവിസ് നടത്തുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ഡി.ജി.സി.എയിലെ ഫ്ലൈറ്റ് ഒാപറേറ്റിങ് ഇൻസ്പെക്ടർ ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ പുതിയ നടത്തിപ്പ് ക്രമം (ഒാപറേഷനൽ പ്രൊസീജ്യർ), സുരക്ഷ വിലയിരുത്തൽ റിപ്പോർട്ട് എന്നിവ സൗദിയ കോഴിക്കോട് വിമാനത്താവള ഡയറക്ടർക്ക് കൈമാറിയിരുന്നു. തുടർന്ന്, ഇവിടെനിന്ന് ഏപ്രിൽ രണ്ടിനാണ് വിമാനത്താവള അതോറിറ്റി ആസ്ഥാനത്തേക്ക് കൈമാറുന്നത്.
341 പേർക്ക് സഞ്ചരിക്കാവുന്ന കോഡ് ‘ഇ’യിലെ ബി 777-200 ഇ.ആർ, 298 പേർക്ക് സഞ്ചരിക്കാവുന്ന എ 330-300 എന്നീ വിമാനങ്ങൾ ഉപയോഗിച്ച് ജിദ്ദയിലേക്ക് സർവിസ് നടത്തുന്നതിനായിരുന്നു സൗദിയ റിപ്പോർട്ട് സമർപ്പിച്ചത്. അതോറിറ്റി ആസ്ഥാനത്ത് മൂന്ന് മാസത്തോളം പിടിച്ചുവെച്ചതിന് ശേഷം ജൂലൈ നാലിനാണ് ഡി.ജി.സി.എക്ക് കൈമാറിയത്. സമൂഹ മാധ്യമങ്ങളിലും പ്രവാസികളിൽനിന്നും ഉയർന്ന വ്യാപക പ്രതിഷേധങ്ങൾക്കൊടുവിലായിരുന്നു റിപ്പോർട്ട് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.