കണ്ണൂര്‍: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ അനധികൃതമായി ടെലിവിഷൻ സ്ഥാപിച്ച സംഭവത്തിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ ്പെടെ മൂന്ന് ജീവനക്കാരെ സസ്പെൻഡ്ചെയ്തു. ഡെപ്യൂട്ടി സൂപ്രണ്ട് കെ. വിനോദന്‍, അസി. പ്രിസണ്‍ ഓഫിസര്‍ എം.കെ. ബൈ ജു, ഗേറ്റ്കീപ്പര്‍ വി.ടി.കെ. രവീന്ദ്രന്‍ എന്നിവരെയാണ് ജയിൽ മേധാവിയുടെ നിർദേശത്തെ തുടർന്ന് സസ്പെൻഡ് ചെയ്ത ത്.
ടെലിവിഷൻ ജയിലിനുള്ളിലെത്തിച്ച സംഭവത്തിൽ ദക്ഷിണമേഖല ജയിൽ ഡി.െഎ.ജി അന്വേഷണം നടത്തിയിരുന്നു. ഇൗ റിപ്പോർട്ട് പ്രകാരമാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.
കഴിഞ്ഞവർഷം മാർച്ചിലെത്തിച്ച ടെലിവിഷൻ ഒന്നാം ബ്ലോക്കിലെ തടവുകാരാണ് സ്ഥാപിച്ചത്. പഴയ മോഡൽ ടെലിവിഷൻ പാഴ്സലായി എത്തിയിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്നവർ ശ്രദ്ധിച്ചില്ലെന്നും പരിശോധിച്ചില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഒന്നാം ബ്ലോക്കിലുണ്ടായിരുന്ന ഇരുന്നൂറോളം തടവുകാർ ജയിലിൽ ജോലി ചെയ്തു കിട്ടിയിരുന്ന പണത്തിൽ നിന്ന് സ്വരൂപിച്ചാണ് ടെലിവിഷൻ സംഘടിപ്പിച്ചത്. ഇവർ പുറത്തേക്ക് അയക്കുന്ന പണം ശേഖരിച്ച് ആരോ വാങ്ങിനൽകുകയായിരുന്നുവത്രെ. ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ ഏതാനും ദിവസങ്ങൾക്കുശേഷം ടെലിവിഷൻ പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.