കണ്ണൂര്‍: കോവിഡ്- പശ്ചാത്തലത്തില്‍ കണ്ണൂർ സെൻട്രൽ ജയിലിലും മുൻകരുതൽ നടപടി. തിരക ്കു കുറക്കാൻ പരോളിലുള്ള 78 തടവുകാർക്ക് കാലാവധി നീട്ടി നൽകി. ജീവപര്യന്തം തടവുകാര ടക്കം നിലവില്‍ പരോള്‍ ലഭിച്ച 78 തടവുകാര്‍ക്ക് 60 ദിവസത്തെ പരോൾ കൂടി അനുവദിച്ചു. ജയിലിലെ 300 തടവുകാര്‍ക്ക് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കുന്നതു പരിഗണിക്കാമെന്ന് ജയില്‍ സൂപ്രണ്ട് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് നടപടി. ഇതിൽ ചിലർ കോവിഡ് ഭീതിക്ക് മുന്നേ പരോളിൽ പോയതാണ്. ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇവർക്ക് കാലാവധി നീട്ടുകയായിരുന്നു. ജയിലിൽ 980 തടവുകാരാണുള്ളത്.
നിലവിലെ തടവുകാർക്ക് പുറത്തുനിന്നെത്തുന്നവരുമായുള്ള സമ്പർക്കം കുറക്കാനാണ് നടപടി. ലോക്ഡൗൺ സാഹചര്യത്തിൽ സന്ദർശകരെ ജയിലിൽ അനുവദിക്കില്ലെന്ന് വെൽഫെയർ ഒാഫിസർ അറിയിച്ചു. പുതിയ തടവുകാരെ പ്രത്യേകം തയാറാക്കിയ െഎസൊലേഷൻ സെല്ലിലാണ് പാർപ്പിക്കുന്നത്. ഇവരെ മെഡിക്കൽ സംഘം ഇടവിട്ട് പരിശോധിക്കുന്നുണ്ട്.
എല്ലാ േബ്ലാക്കുകളിലും സാനിറ്റൈസർ, കൈ കഴുകാനുള്ള സൗകര്യം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. തടവുകാരുടെ ജോലി സമയത്തിലും ക്രമീകരണം ഏർെപ്പടുത്തി. ഉച്ച 12 മുതൽ മൂന്നുമണിവരെ വിശ്രമം നൽകുന്നുണ്ട്. വേനൽചൂട് കൂടി കണക്കിലെടുത്താണിത്. ജയിലും പരിസരവും അടുക്കളയടക്കം ദിവസവും രണ്ടുനേരം അണുവിമുക്ത ശുചീകരണം നടത്തുന്നു.ലോക്ഡൗൺ സാഹചര്യത്തിൽ ജയിൽ ചപ്പാത്തി, ചിക്കൻ എന്നിവയുടെ വിപണനം കുറഞ്ഞു. ജില്ലയുടെ വിവിധയിടങ്ങളിൽ വാഹനത്തിലെത്തിച്ചു വിതരണം നിർത്തി. ജയിലിന് മുന്നിലുള്ള കൗണ്ടറിൽ മാത്രമാണ് വിൽപനയെന്നും വെൽഫെയർ ഒാഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.