കൊച്ചി: യാത്രക്കാരെ ക്രൂരമായി മർദിച്ച കല്ലട ബസ് ജീവനക്കാർക്കെതിരെയുള്ള കേസ് അട്ടിമറിക്കാൻ നീക്കം. തിരിച്ചറി യിൽ പരേഡ് മുടക്കി കേസ് ദുർബലമാക്കാനാണ് ശ്രമമെന്നാണ് ആരോപണം. തിരിച്ചറിയൽ പരേഡ് തിങ്കളാഴ്ച നടക്കാനിരിക്കെ വെള ്ളിയാഴ്ചതന്നെ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചു.
യാത്രക്കാരെ മർദിച്ച സംഭവത്തിൽ ഏഴുപേരെയാണ് അറസ്റ്റ് ചെയ്തത്. തിരിച്ചറിയൽ പരേഡ് നടക്കാനുണ്ടെന്ന വിവരം പ്രോസിക്യൂഷൻ ജില്ല സെഷൻസ് കോടതിയിൽ മറച്ചുവെച്ചതാണ് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ ഇടയാക്കിയത്. ഉത്തരവ് വന്നയുടൻ ജാമ്യത്തുക കെട്ടിവെച്ച് മൂന്നാംപ്രതി പുറത്തിറങ്ങുകയും ചെയ്തു. മറ്റ് പ്രതികളും ജാമ്യത്തുക കെട്ടിവെക്കാൻ ശ്രമിക്കുമ്പോൾ ജാമ്യം അനുവദിച്ച കോടതിതന്നെ ഇവരെ തിരച്ചറിയിൽ പരേഡ് കഴിയുന്നതുവരെ പുറത്തിറക്കുന്നത് വിലക്കി.
അതേസമയം, പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് അന്വേഷണച്ചുമതലയുള്ള അസി. കമീഷണർ സ്റ്റുവർട്ട് കീലർ പ്രോസിക്യൂട്ടർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമായി നിർദേശിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പുറത്തിറങ്ങിയ പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ് അന്വേഷണ സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.