പത്തനംതിട്ട: ആക്ടിവിസ്റ്റുകൾക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിശ്വാസികൾക്ക് സംരക്ഷണം ഉറപ്പാക്കാനുള്ള ബാധ്യത സർക്കാറിനുണ്ട്. ശബരിമലയെ സംഘർഷ ഭൂമിയാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ശബരിമലയിലെത്തിയ സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുേമ്പാൾ പൊലീസ് കൂടുതൽ ശ്രദ്ധപുലർത്തണമായിരുന്നു. വരുന്നവരുടെ പശ്ചാത്തലം കൂടി പൊലീസ് പരിേശാധിക്കണമായിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആക്ടിവിസ്റ്റുകളാണ് എത്തിയത് എന്നറിഞ്ഞപ്പോഴാണ് ഇടപ്പെട്ടതെന്ന് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
മോജോ ടിവി എന്ന തെലുങ്ക് ചാനലിൻെറ റിപ്പോര്‍ട്ടര്‍ ഹൈദരാബാദ് സ്വദേശി കവിതയും എറണാകുളം സ്വദേശിയായ യുവതിയുമാണ് ഇന്ന് രാവിലെ നടപ്പന്തൽ വരെ എത്തിയത്. എന്നാൽ, പ്രതിഷേധം ഉയർന്നതോടെ ഇവരുടെ യാത്ര തടസപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.