തൃശൂർ: കേരള സാഹിത്യ അക്കാദമി അധ്യക്ഷസ്ഥാനം പ്രശസ്ത കവി കെ. സച്ചിദാനന്ദൻ രാജി വെച്ചു. അക്കാദമി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ഔദ്യോഗികമായി രാജി സമർപ്പിച്ചത്. ഈ മാസം 31 വരെ കാലാവധി ബാക്കി നിൽക്കെയാണ് സ്ഥാനമൊഴിഞ്ഞത്. സംസ്ഥാനത്തെ ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് തന്റെ രാജിയെന്ന് സച്ചിദാനന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഭരണമാറ്റം ഉണ്ടാകുമ്പോൾ ഇത്തരം പദവികളിൽ ഇരിക്കുന്നവർ ഒഴിയുക എന്നത് സ്വാഭാവികമായ നടപടി മാത്രമാണെന്നും അദ്ദേഹം മാധ‍്യമങ്ങളോട് പ്രതികരിച്ചത്.
നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തുടർഭരണത്തെക്കുറിച്ച് അദ്ദേഹം നടത്തിയ രാഷ്ട്രീയ നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. "തുടർഭരണം അഴിമതിയിലേക്ക് നയിക്കും" എന്നായിരുന്നു അന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. ഭരണപക്ഷത്തിന്റെ തെറ്റുകളും വീഴ്ചകളും കണ്ടുപിടിക്കേണ്ടത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണെന്നും തുടർഭരണം എന്നത് തങ്ങൾ അജയ്യരാണ് എന്ന തോന്നൽ ഭരണാധികാരികളിൽ സൃഷ്ടിക്കുമെന്നും തെരഞ്ഞെടുപ്പിന് മുൻപ് തന്നെ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ആ നിലപാടുകൾക്ക് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ പ്രസക്തിയുണ്ടെന്ന വിലയിരുത്തലുകൾക്കിടയിലാണ് കാലാവധി പൂർത്തിയാകുന്നതിന് മുൻപേയുള്ള അദ്ദേഹത്തിന്റെ ഈ പടിയിറക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.