കണ്ണൂർ: കണ്ണൂർ സർവകലാശാല അസോ. പ്രഫസറാകാൻ മതിയായ യോഗ്യതയില്ലെന്ന ഹൈകോടതി വിധി വിധി ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്നായിരുന്നു എം.വി. ജയരാജന്റെ പ്രതികരണം. സ്ഥാനക്കയറ്റം സംബന്ധിച്ച് നിലവിലെ നിയമ വ്യവസ്ഥക്ക് ദുർവ്യാഖ്യാനം സൃഷ്ടിക്കുന്ന വിധിയാണെന്നും എം.വി. ജയരാജൻ പറഞ്ഞു.
പ്രിയ വർഗീസിന് അസോ. പ്രഫസറാകാൻ മതിയായ യോഗ്യതയില്ലെന്ന് വ്യക്തമാക്കിയ കോടതി നിയമനം നൽകിയ റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്നും ഉത്തരവിട്ടിരുന്നു.
എൻ.എസ്.എസ് കോ-ഓർഡിനേറ്ററായുള്ള കാലയളവ് അധ്യാപനമായി കണക്കാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. സ്റ്റുഡന്റ് സർവീസ് ഡയറക്ടറായ കാലയളവും അധ്യാപന പരിചയമല്ല. ഗവേഷണ കാലഘട്ടം അധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിലെ അസി. ഡയറക്ടർ പദവി അധ്യാപന പദവിയല്ല. അസി. പ്രഫസർ തസ്തികയിൽ ആവശ്യമായ കാലം പ്രിയ പ്രവർത്തിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.