ജിഷ്ണുവിന്‍െറ മരണം: പ്രേരണാക്കുറ്റം ചുമത്തുന്നതില്‍ നിയമോപദേശം തേടുന്നു

തൃശൂര്‍: പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രാണോയിയുടെ മരണത്തില്‍ മാനേജ്മെന്‍റിനെതിരെ പ്രേരണാക്കുറ്റം ചുമത്തുന്നതില്‍ പൊലീസ് നിയമോപദേശം തേടുന്നു. അസ്വാഭാവിക മരണത്തിന് ചുമത്തുന്ന സി.ആര്‍.പി.സി.174പ്രകാരം പൊലീസ് ആദ്യം എടുത്ത കേസാണ് നിലനില്‍ക്കുന്നത്.
മരണത്തിന് മുമ്പ് മുറിവുകളുണ്ടായിട്ടുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. തൂങ്ങിമരിക്കാനുപയോഗിച്ച വസ്തു നേരില്‍ കണ്ടിട്ടില്ളെന്നും, പൊലീസ് നല്‍കിയ വിവരവും രേഖകളുടെയും അടിസ്ഥാനത്തിലാണ് തൂങ്ങിമരണമെന്ന് സ്ഥിരീകരിച്ചതെന്നുമാണ്  ഫോറന്‍സിക് സര്‍ജന്‍ പറഞ്ഞത്.

മര്‍ദനമോ, മറ്റൊരാളുടെ ഇടപെടലോ ഉണ്ടായിട്ടുണ്ടെന്ന് സംശയിക്കാവുന്ന വിധത്തിലുള്ളതാണ് കാലിന് അടിയിലേറ്റ പാടുകളെന്ന് ഫോറന്‍സിക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം കോളജിലെ സഹപാഠികളുടെ മൊഴിയെടുത്തതിലും, പരീക്ഷാ കണ്‍ട്രോളറുടെ മൊഴിയും മാനേജ്മെന്‍റിന് എതിരാണ്. മാനസിക പീഡനമേറ്റുവെന്ന ജിഷ്ണുവിന്‍െറ ബന്ധുക്കളുടെ ആരോപണത്തിന് ശക്തികൂട്ടുന്നതാണ് വിദ്യാര്‍ഥികളില്‍ നിന്നും, ചില അധ്യാപകരില്‍ നിന്നും പൊലീസിന് ലഭിച്ച മൊഴി. ഈ സാഹചര്യത്തില്‍ പ്രേരണാക്കുറ്റം ചുമത്തേണ്ടി വരുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

Tags:    
News Summary - jishnu's murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.