കൊച്ചി: ബിഷപ്പിനെതിരായ പരാതിയിലെ കോടതി നടപടിയില്‍ നിരാശയുണ്ടെന്ന് സമരം നടത്തുന്ന കന്യാസ്ത്രീകളിലൊരാളായ സിസ്റ്റര്‍ നീന റോസ്. കന്യാസ്ത്രീ നല്കിയ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന് കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ബിഷപ് കുറ്റക്കാരനാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി വ്യക്തമാക്കിയിരുന്നു. ഇത് ശരിവെക്കുന്ന തെളിവുകളും സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തിൽ കോടതിയില്‍നിന്ന് തുടര്‍നടപടി ഉണ്ടായില്ലെന്ന് അവർ പറഞ്ഞു.
19ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഫ്രാങ്കോ ഹാജരാകുമെന്ന് തോന്നുന്നില്ല. കൂടുതല്‍ സമയം അനുവദിച്ച് ഇദ്ദേഹത്തെ കേസില്‍നിന്ന് രക്ഷപ്പെടുത്താനാണ് ശ്രമമെന്നും അവർ പറഞ്ഞു.
സമരം ജില്ല കേന്ദ്രങ്ങളിലേക്കും
കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈകോടതി ജങ്ഷനില്‍ കന്യാസ്ത്രീകൾ നടത്തുന്ന സമരം കൂടുതല്‍ ശക്തമാക്കുന്നു. മറ്റ് ജില്ലകളിലേക്കും സമരം വ്യാപിക്കാന്‍ സേവ് ഔവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് എല്ലാ ജില്ല കേന്ദ്രങ്ങളിലും പ്രതിഷേധ ധർണ സംഘടിപ്പിക്കും. തിങ്കളാഴ്ച മുതൽ ജില്ല കേന്ദ്രങ്ങളിൽ നിരാഹാര സമരം തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.