കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന ബിഷപ് ഫ്രാേ ങ്കായെ രക്ഷിക്കാൻ പൊലീസും സർക്കാറും ഒത്തുകളിക്കുെന്നന്ന് സേവ് ഒൗവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ. ബിഷപ്പിനെതിരായി മൊഴി നൽകിയ രണ്ട് സുപ്രധാന സാക്ഷികൾ ഇതിനകം മൊഴി മാറ്റി. ബിഷപ്പിനെതിരെ മൊഴി നൽകിയ ഫോേട്ടാഗ്രാഫർ ഷിജോയും കൂറുമാറിയതായാണ് വിവരമെന്നും ആക്ഷൻ കൗൺസിൽ കൺവീനർ ഫാ. അഗസ്റ്റിൻ വേട്ടാലി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇടവക വികാരിയായ ഫാ. നിക്കോളാസ് മണിപ്പറമ്പിൽ കുറവിലങ്ങാട് മഠം സന്ദർശിച്ച് ഇരയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നത് അതിഗുരുതര നിയമലംഘനമാണ്. അദ്ദേഹം കൂടെ കൂട്ടിയത് കൊലക്കേസിൽ വിചാരണ നേരിടുന്ന സജിയെയാണ്. ഇത് ക്വേട്ടഷൻ ഉറപ്പിക്കാനാണെന്ന് സംശയമുണ്ട്.
സാക്ഷികളെയും ഇരയെയും അപായപ്പെടുത്താനുള്ള നീക്കമുണ്ട്. എറണാകുളം േറഞ്ച് െഎ.ജിയുടെ ഒാഫിസിൽനിന്ന് നിർദേശപ്രകാരം ഷിജോ എത്തിച്ച പെൻൈഡ്രവ്, സീഡി, ഫോേട്ടാ എന്നിവയടങ്ങിയ കവറാണ് പി.സി. ജോർജ് എം.എൽ.എ വാർത്തസമ്മേളനത്തിൽ ഉയർത്തിക്കാട്ടിയത്. ഉന്നത ഉദ്യോഗസ്ഥർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി സംശയമുണ്ടെന്നും റേഞ്ച് െഎ.ജി മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.