മഞ്ചേശ്വരം: മഞ്ചേശ്വരത്ത് സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ച കെ.ആർ. ജയാനന്ദയെ എതിർപ്പിനെ തുടർന്ന് മാറ്റിയതിൽ പാർട്ടിക്കകത്ത് പുകച്ചിൽ തീർന്നിട്ടില്ല.
ജില്ല സെക്രേട്ടറിയറ്റ് അംഗമായ ജയാനന്ദയെ മാറ്റി ജില്ല കൗൺസിൽ അംഗവും മണ്ഡലത്തിന് പുറത്തുനിന്നുള്ളയാളുമായ ജില്ല കമ്മിറ്റി അംഗം വി.വി. രമേശനെ സ്ഥാനാർഥിയാക്കിയ നീതിയെയാണ് േചാദ്യംചെയ്യുന്നത്. ഒരു പോസ്റ്ററിെൻറ പേരിൽ പാർട്ടി പ്രഖ്യാപിച്ച ജില്ല സെക്രേട്ടറിയറ്റ് അംഗത്തെ സ്ഥാനാർഥിത്വത്തിൽനിന്ന് മാറ്റുന്നുവെങ്കിൽ ജില്ല സെക്രേട്ടറിയറ്റ് അംഗം എന്ന സ്ഥാനം എങ്ങനെ സാധുവാകുമെന്ന ചോദ്യവും പാർട്ടിക്ക് മുന്നിലെത്തി.
ഉപ്പളയിൽ കന്നടയിലും മലയാളത്തിലും അച്ചടിച്ച ഒാരോ പോസ്റ്ററാണ് ഉയർന്നത്. മറ്റെവിടെയും ഇത്തരം പോസ്റ്ററുകളോ പ്രതിഷേധമോ ഉയർന്നിട്ടില്ല. ഇതിനുപിന്നിൽ പാർട്ടിക്കകത്തുനിന്നുള്ള ആസൂത്രിത നീക്കമില്ലേയെന്ന ചോദ്യവും ഉയർന്നുകഴിഞ്ഞു.
മഞ്ചേശ്വരത്ത് എന്നും പരിഗണിക്കപ്പെടുന്നത് കന്നട ന്യൂനപക്ഷത്തിൽപെട്ടയാളെയാണ്. കന്നടയുമായോ പ്രദേശവുമാേയാ ബന്ധമില്ലാത്ത സ്ഥാനാർഥിയാണ് വി.വി. രമേശൻ. കാസർകോട്, മഞ്ചേശ്വരം മേഖലയിൽപെട്ട മുതിർന്ന നേതാക്കൾ വേറെയുമുണ്ടായിരുന്നു.
സി.െഎ.ടി.യു ജില്ല ജനറൽ സെക്രട്ടറി ടി.കെ. രാജൻ, ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി ശങ്കർ റൈ, പി. രഘദേവൻ മാസ്റ്റർ എന്നിവയിൽ ആരെയും പരിഗണിക്കാെത കാഞ്ഞങ്ങാേട്ടക്ക് എത്തിയതെങ്ങനെയെന്ന ചോദ്യവും ഉയരുന്നു. കെ. സുരേന്ദ്രൻ കോന്നിയിൽ മാത്രം മത്സരിക്കാൻ തീരുമാനിച്ചതാണ് എന്നാണ് അറിവ്.
എന്നാൽ, ജയാനന്ദയെ മാറ്റിയതും മണ്ഡലത്തിന് പുറത്തുള്ളയാളെ എൽ.ഡി.എഫ് സ്ഥാനാർഥിയാക്കിയെന്ന വാർത്ത പരന്നതോടെയുമാണ് കെ. സുരേന്ദ്രൻ രംഗത്ത് കടന്നുവന്നത്. ഇപ്പോൾ മഞ്ചേശ്വരം മണ്ഡലത്തിൽനിന്നുള്ള സ്ഥാനാർഥി യു.ഡി.എഫിെൻറ എ.കെ.എം. അഷ്റഫ് മാത്രമായി മാറിയെന്നതാണ് വസ്തുത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.