ശബരിമല: ഇസ്രായേലിൽനിന്നുള്ള സംഘം സന്നിധാനത്ത് ദർശനം നടത്തി. ടെല്‍ അവീവില്‍നിന്നുള്ള സഞ്ചാരികളായ ഗാബി, ടാലി, ഡോവി, സെവി എന്നിവരാണ് ശനിയാഴ്ച ശബരീശസന്നിധിയിൽ എത്തിയത്. ഇസ്രായേലില്‍നിന്നുള്ള ജൂതമത വിശ്വാസികളായ നാലുപേരും എൻജിനീയര്‍മാരാണ്.
അപ്രതീക്ഷിതമായിരുന്നു ഈ സന്ദര്‍ശനമെന്ന് 70പിന്നിട്ട അവര്‍ പറഞ്ഞു. തമിഴ്നാട്ടില്‍ മധുര, തഞ്ചാവൂര്‍, കന്യാകുമാരി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളും മറ്റും സന്ദര്‍ശിച്ച ശേഷം തിരുവനന്തപുരത്തെത്തിയ ഇവര്‍ വര്‍ക്കല പാപനാശവും കോവളവും പോയ ശേഷമാണ് ശബരിമ ലയ്ക്ക് യാത്ര തിരിച്ചത്. സന്നിധാനത്തെത്തിയ നാലുപേര്‍ക്കും പൊലീസ് സ്പെഷല്‍ ഓഫിസര്‍ ഡോ. എ. ശ്രീനിവാസ് വഴികാട്ടിയായി. ക്ഷേത്രത്തിെൻറ ഐതിഹ്യവും സവിശേഷതയും ആചാരവും അദ്ദേഹം വിശദീകരിച്ചു.
ഉച്ചപൂജ സമയത്ത് ദര്‍ശനം നടത്തിയ നാലുപേര്‍ക്കും മേല്‍ശാന്തി പ്രസാദം നല്കി. ഇന്ത്യയെക്കുറിച്ച് വായിച്ചറിഞ്ഞാണ് ഇവിടെ വന്നതെന്നും ദക്ഷിണേന്ത്യ വിസ്മയിപ്പിെച്ചന്നും പറഞ്ഞു. പൊലീസ് നല്കിയ ഭക്ഷണവും കഴിച്ചശേഷമാണ് മലയിറങ്ങിയത്. കേരളത്തിെൻറ പ്രകൃതിഭംഗിയും ഭക്ഷണവും ശബരീശ സന്നിധി പകര്‍ന്നുനല്‍കിയ അനുഭവങ്ങളും എന്നും ഓര്‍മയിലുണ്ടാകുമെന്നും അവര്‍ പറഞ്ഞു.
ഹൃദയാഘാതം വന്ന 67 തീർഥാടകരെ രക്ഷപ്പെടുത്തി
തിരുവനന്തപുരം: ശബരിമല നട തുറന്ന് 21 ദിവസത്തിനകം ഹൃദയാഘാതമുണ്ടായത് 75 പേര്‍ക്ക്. അതില്‍ 67 പേരെ രക്ഷപ്പെടുത്താനായി. ഹൃദയാഘാതം വന്നവരില്‍ 20 മുതല്‍ 76 വയസ്സുവരെയുള്ളവരുണ്ട്. ഇതുവരെ 584 പേര്‍ക്കാണ് അപസ്മാരം വന്നത്. 61,991 പേര്‍ക്ക് ആരോഗ്യവകുപ്പിെൻറ വിവിധ കേന്ദ്രങ്ങളില്‍ സേവനം നല്കി.
ശബരിമല തീർഥാടന പാതയിലെ എല്ലാ പ്രധാന സെൻററുകളിലും കാര്ഡിയോളജിസ്റ്റിെൻറ സേവനം ലഭ്യമാക്കി. പമ്പ മുതല്‍ സന്നിധാനം വരെ 15 എമര്‍ജന്‍സി മെഡിക്കല്‍ സെൻററുകള്‍ പ്രവര്‍ത്തിക്കുന്നു. ഹൃദയാഘാതം ഉണ്ടായാല്‍ ഷോക്ക് നല്കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഓട്ടോമേറ്റഡ് ഡിബ്രിഫ്രിലേറ്റര്‍ സംവിധാനവുമുണ്ട്.
ഇതുവരെ 14,712 പേരാണ് സെൻററുകളില്‍ ചികിത്സ തേടിയത്. ഇതില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ബാധിച്ച 193 പേരെ സുരക്ഷിതമായി ആശുപത്രികളിലെത്തിച്ചു. വനംവകുപ്പിെൻറ സഹകരണത്തോടെ കാനന പാതയില്‍ മൂന്ന് എമര്‍ജന്‍സി മെഡിക്കല്‍ കേന്ദ്രങ്ങള്‍ കൂടി തിങ്കളാഴ്ച മുതല്‍ ക്രമീകരിക്കാന്‍ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.