കൊച്ചി: തിങ്കളാഴ്ച മുതൽ അന്തർസംസ്ഥാന ബസ് സർവിസ് നിർത്തിവെക്കുന്ന കാര്യം സർക്കാറി നെ അറിയിച്ചില്ലെന്ന ഗതാഗതമന്ത്രിയുടെ പ്രസ്താവന ശരിയല്ലെന്ന് ബസുടമകൾ. വെള്ളിയാ ഴ്ച വൈകീട്ട് മുഖ്യമന്ത്രി, ഗതാഗതമന്ത്രി, ഗതാഗത സെക്രട്ടറി തുടങ്ങിയവർക്ക് ഇൻറർ സ് റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ ഇ-മെയിൽ അയച്ചിരുന്നു.
വിഷയത്തിൽ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടാണ് മെയിൽ അയച്ചതെന്ന് സംസ്ഥാന പ്രസിഡൻറ് മനോജ് പടിക്കൽ പറഞ്ഞു. മെയിൽ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് പ്രിൻസിപ്പൽ സെക്രട്ടറിക്കും ഗതാഗത സെക്രട്ടറിക്കും ഗതാഗത വകുപ്പിനും കൈമാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് മറുപടിയും ലഭിച്ചു. എന്നാൽ, ഗതാഗത വകുപ്പോ മന്ത്രിയോ പ്രതികരിച്ചില്ല. ഇതിനുപിന്നാലെയാണ് സർവിസ് നിർത്തിവെക്കുന്നത് സംബന്ധിച്ച് അസോസിയേഷൻ മാധ്യമങ്ങളിലൂടെ അറിയിപ്പ് നൽകിയത്.
മാധ്യമങ്ങളിലൂടെയാണ് സർവിസ് നിർത്തിവെക്കുന്ന കാര്യം അറിഞ്ഞതെന്ന് ഞായറാഴ്ച ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ കോഴിക്കോട്ട് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് അസോസിയേഷൻ രംഗത്തുവന്നത്. ഉടമകളെ സർക്കാർ ചർച്ചക്ക് വിളിക്കാത്ത സാഹചര്യത്തിൽ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് മനോജ് പടിക്കൽ വ്യക്തമാക്കി. 393 ബസാണ് അസോസിയേഷന് കീഴിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.