കൊച്ചി: ശബരിമല വിഷയം രാഷ്ട്രീയമായി എടുത്ത് കേരളത്തിൽ വേരുറപ്പിക്കാനാണ് ബി.ജെ. പി ലക്ഷ്യമിടുന്നതെന്നും ഇതൊരിക്കലും അനുവദിക്കരുതെന്നും യുവതിപ്രവേശനത്തിന് മു ന്നിട്ടിറങ്ങിയ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്സിങ് പറഞ്ഞു. കൊച്ചി മ റൈൻഡ്രൈവിൽ നടക്കുന്ന ആർപ്പോ ആർത്തവം പരിപാടിയുടെ രണ്ടാംദിവസത്തെ സെഷനിൽ സംസാരിക്കുകയായിരുന്നു അവർ.
കേരളത്തിലെ സാമുദായിക ഐക്യത്തിനുമേൽ വിഷംപടർത്തുകയാണ് ബി.ജെ.പിയും അവരുടെ സംഘടനകളും. ഇതിനെ പ്രതിരോധിക്കേണ്ടത് മലയാളികളുടെ ചുമതലയാണ്. വിധിയെ ആദ്യം പിന്തുണക്കുകയും പിന്നീട് എതിർക്കുകയും ചെയ്തത് വോട്ട് ബാങ്ക് മുന്നിൽകണ്ടാണ്. ശബരിമലയിൽ ആദ്യമെത്തിയ യുവതികളിലൊരാൾ ദലിത് ആയതിെൻറ സന്തോഷമുണ്ട്. ബിന്ദുവും കനകദുർഗയും കേരളത്തിെൻറ നായകരാണ്. അവരുടേത് അംബേദ്കറുടെ മുന്നേറ്റംപോലെ ഒന്നാണെന്നും ഇന്ദിര ജെയ്സിങ് കൂട്ടിച്ചേർത്തു.
ശബരിമല വിഷയത്തിൽ ഇത്രയധികം എതിർപ്പും പ്രതിഷേധവും തെൻറ വിദൂര സങ്കൽപത്തിൽ പോലുമുണ്ടായിരുന്നില്ല. കാര്യങ്ങളെല്ലാം ലളിതമാണെന്നും എല്ലാവരും അംഗീകരിക്കുമെന്നുമാണ് പ്രതീക്ഷിച്ചത്. ശബരിമല വിഷയം ചർച്ചചെയ്യുമ്പോൾ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകർ പോലും ആർത്തവം എന്ന വാക്കുപയോഗിക്കാൻ മടിച്ചിരുന്നു. മറിച്ച് ‘അക്കാര്യം’ എന്നാണവർ പറഞ്ഞുകൊണ്ടിരുന്നത്. സ്ത്രീകളുടെ ശരീരത്തിലെ സ്വാഭാവിക പ്രതിഭാസത്തോടുള്ള മനോഭാവമാണിത്. എന്തുകൊണ്ടാണ് ആർത്തവത്തെ പുരുഷന്മാർ ഇത്രയധികം ഭയക്കുന്നത്?ശബരിമല വിഷയം വിശ്വാസത്തിെൻറ പ്രശ്നമല്ല, ലിംഗനീതിയുടേതാണ്. അവിടെ യുവതികൾ കയറിയതിെൻറ പേരിൽ ശുദ്ധികലശം നടത്തുന്നതിെനതിരെയും സുപ്രീംകോടതിയിൽ ഹരജി നൽകുമെന്ന് ഇന്ദിര ജെയ്സിങ് കൂട്ടിച്ചേർത്തു. ഡോ. ജയശ്രീ, എ.െക. മായ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.