തിരുവനന്തപുരം: ലോക്ഡൗണിലെ ഇളവ് സംബന്ധിച്ച് സംസ്ഥാന സർക്കാർ തീരുമാനം തിങ്ക ളാഴ്ച അറിയാം. തിങ്കളാഴ്ച ചേരുന്ന പ്രത്യേക മന്ത്രിസഭയോഗം വിഷയം ചർച്ച ചെയ്യും. സം സ്ഥാനത്ത് ജാഗ്രത തുടർന്നുതന്നെ നിയന്ത്രണങ്ങളിൽ ഇളവിന് സാധ്യതയുണ്ട്. കർശന ഉപ ാധികളോടെ ചില ഇളവുകളുമുണ്ടാകുമെന്നും ഇക്കാര്യത്തിൽ മന്ത്രിസഭ തീരുമാനമെടുക്കുമെന്നും ധനമന്ത്രി തോമസ് െഎസക്കും വ്യക്തമാക്കി.
ലോക്ഡൗൺ സംബന്ധിച്ച കേന്ദ്ര തീരുമാനവും സംസ്ഥാന സർക്കാർ നിേയാഗിച്ച മുൻ ചീഫ് സെക്രട്ടറി ഡോ.കെ.എം. എബ്രഹാം അധ്യക്ഷനായ വിദഗ്ധസമിതി സമർപ്പിച്ച റിപ്പോർട്ടും പരിഗണിച്ചായിരിക്കും തീരുമാനം. മൂന്ന് ഘട്ടങ്ങളിലായി നിയന്ത്രണങ്ങളിൽ ഇളവുവരുത്താനാണ് വിദഗ്ധ സമിതി ശിപാർശ. നിലവിൽ തീവ്രബാധിത ജില്ലകളായി (ഹോട്ട്സ്പോട്ട്) പ്രഖ്യാപിച്ചിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത.
മറ്റു ജില്ലകളിൽ നിയന്ത്രണങ്ങളിൽ നേരിയ ഇളവിന് സാധ്യതയുണ്ട്. ഇത്തരം ജില്ലകളിൽ ഇളവ് ഏതുവരെ ആവാം എന്നതുസംബന്ധിച്ചും സർക്കാർ തീരുമാനിക്കും. ഒരിടത്തും സാമൂഹിക ഒത്തുചേരലിനുള്ള സാധ്യതകൾ അനുവദിക്കില്ല. കോവിഡ് പ്രതിരോധവും മന്ത്രിസഭ അവലോകനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.