മുഖ്യമന്ത്രിക്ക് ചുട്ടമറുപടിയുമായി മനുഷ്യാവകാശ കമീഷൻ ചെയർമാൻ; നിയമമറിയില്ലെങ്കിൽ ചോദിച്ചറിയണം

തിരുവനന്തപുരം: മനുഷ്യാവകാശ കമീഷനെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന് ചുട്ടമറുപടിയുമായി കമീഷൻ ആക്ടിങ് ചെയർമാൻ പി. മോഹനദാസ്. മുഖ്യമന്ത്രിക്ക് നിയമമറിയില്ലെങ്കിൽ അറിയുന്നവരോട് ചോദിച്ചറിയണമെന്ന് മോഹനദാസ് മാധ്യമങ്ങളോട് പറഞ്ഞു. എ.ജിയോടെങ്കിലും ചോദിച്ചിരുന്നെങ്കിൽ മുഖ്യമന്ത്രി ഇത്തരമൊരു പരാമർശം നടത്തുമായിരുന്നില്ല. ശ്രീജിത്തിെൻറ കസ്റ്റഡി മരണത്തിൽ ഇടപെടാൻ മനുഷ്യാവകാശ കമീഷന് അവകാശമുണ്ട്. കസ്റ്റഡി മരണത്തിൽ മനുഷ്യാവകാശ ലംഘനമുണ്ടായിട്ടുണ്ട്. അത് ജനങ്ങളെ അറിയിക്കാൻ നിയമപരമായ ബാധ്യതയും കമീഷനുണ്ട്.

മരണത്തിെൻറ ഉത്തരവാദിത്തം പൊലീസിനാണ്. ഇത്തരം പൊലീസുകാർക്കെതിരെ മനുഷ്യാവകാശ കമീഷന് ഒേട്ടറെ പരാതി കിട്ടാറുണ്ട്. ഉദ്യോഗസ്ഥനെ സ്ഥലം മാറ്റാനുള്ള സർക്കാറിെൻറ അവകാശത്തിൽ കമീഷൻ ഇടപെട്ടിട്ടില്ല. ആരോപണവിധേയനായ ഒരാളെ പൊലീസിന് പരിശീലനം നൽകാൻ നിയോഗിച്ചതിലെ പൊരുത്തക്കേട് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി നിയമം അറിയാതെയാകും കമീഷനെ വിമർശിച്ചത്. ജുഡീഷ്യറിയാണ് മികച്ചതെന്ന് മനസ്സിലാക്കി രാഷ്ട്രീയം ഉപേക്ഷിച്ച് വന്നയാളാണ് താൻ. ഒരു രാഷ്ട്രീയകക്ഷിയോടും തനിക്ക് മമതയില്ല. തനിക്ക് രാഷ്ട്രീയമില്ല. നിയമപരമായ ബാധ്യത നിറവേറ്റുകമാത്രമാണ് ചെയ്തത്. സർക്കാറിനെതിരെയല്ല, ഉദ്യോഗസ്ഥർക്കെതിരെയാണ് കമീഷൻ വിമർശനമുന്നയിച്ചത്. താൻ പരിധി വിട്ടിട്ടില്ലെന്നും വിമർശനം െകാണ്ട് കമീഷെൻറ പ്രവർത്തനം തടസ്സപ്പെടുത്താൻ കഴിയില്ലെന്നും മോഹനദാസ് മുന്നറിയിപ്പ് നൽകി. 

മനുഷ്യാവകാശ കമീഷൻ അവരുടെ പണിയെടുത്താൽ മതിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം വിമർശിച്ചത്. വരാപ്പുഴയിലെ ശ്രീജിത്തിെൻറ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തൃപ്തനല്ലെന്നും അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്നും കമീഷൻ ആക്ടിങ് ചെയർമാൻ നടത്തിയ പരാമർശമാണ് പിണറായിയെ ചൊടിപ്പിച്ചത്.

Tags:    
News Summary - HUman rights commisssion acting chairman P Mohandas-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.